'വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്', അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വീട്ടിൽ രോ​ഗിയായ അച്ഛനും മകളുമുണ്ട്’, അതിനാൽ‌ ജാമ്യം അനുവദിക്കണമെന്ന് പിപി ദിവ്യ; രണ്ട് പെൺകുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയതല്ലേയെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 11:52 am IST
FacebookTwitterWhatsAppTelegram

വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി ചെന്ന് വാതോരാതെ പറഞ്ഞ് ഒരാളെ മാനസികമായി ബുദ്ധിമുട്ടിച്ചയാളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ. സൈബറിടത്തിൽ സിപിഎമ്മിനെതിരെയും ദിവ്യക്കെതിരെയും പ്രതിഷേധവും വാ​ക്പോരും പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് ദിവ്യക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പായ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്. പിന്നാലെ ഒളിസങ്കേതത്തിലിരുന്ന് പിപി ദിവ്യ തലശേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ‌ മുൻകൂർ ജാമ്യാപേക്ഷയും നൽകി.

വീട്ടിൽ രോ​ഗിയായ അച്ഛൻ, അമ്മ, മകൾ, ഭർത്താവ് എന്നിവരുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പിപി ദിവ്യ ജാമ്യപേക്ഷയിൽ പറയുന്നു. എഡിഎമ്മിനെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായവും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കളക്ടർ വിളിച്ചിട്ടാണ് പരിപാടിക്കെത്തിയതെന്നാണ് സിപിഎം നോതാവ് അപേക്ഷയിൽ പറയുന്നത്.

നവീൻ ബാബുവിനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കാനും സിപിഎം നേതാവ് മറന്നില്ല. ഫയലുകൾ വച്ചു താമസിപ്പിക്കുന്ന പരാതി നവീൻ ബാബുവിനെതിരെ നേരത്തെയും ഉയർന്നിരുന്നവെന്നും പ്രശാന്തന് പുറമേ ​ഗം​ഗാധരൻ എന്നൊരാളും എഡിഎമ്മിനെതിരെ തന്നോട് പാരതിപ്പെട്ടിരുന്നുവെന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ഫയൽ നീക്കം വേ​ഗത്തിലാക്കണമെന്ന സദുദ്ദേശം മാത്രമായിരുന്നു തനിക്കെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. പിന്നാലെ പിപി ദിവ്യയുടെ പോസ്റ്റിൽ കമൻ്റ് മഴയാണ്.

വിരമിച്ച ശേഷമുള്ള ശിഷ്ടകാലത്തെങ്കിലും അച്ഛനെ മുഴുസമയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മക്കളുടെ കണ്ണുനീരിന് ആര് സമാധാനം പറയുമെന്നും രണ്ട് കുട്ടികളുടെ അച്ഛനെ ഇല്ലാതാക്കിയിട്ടാണോ ജാമ്യം വേണമെന്ന് പറയുന്നത് എന്നൊക്കെയാണ് കമൻ്റായി വരുന്നത്. ജനങ്ങൾ രോഷവും വിഷമവും പ്രതിഷേധവും പോസ്റ്റിൽ രേഖപ്പെടുത്തുകയാണ്.

താൻ വിളിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘടകൻ താനല്ലെന്നുമാണ് കണ്ണൂർ കളക്ടറുടെ വിശദീകരണം. ആര് വിളിച്ചു, എന്തിന് വിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിച്ചു, രണ്ട് ദിവസം കഴിഞ്ഞ് പുറത്തുവിടുമെന്ന പറഞ്ഞ സസ്പെൻസ് എന്ത്.. ഇതൊക്കെയുള്ള ഉത്തരം ഇനിയും പുറത്തുവരേണ്ടതുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ അടിമൂടി ദൂരുഹതയാണുള്ളത്.

എഡിഎമ്മിനെതിരെ പരാതി ഉന്നയിച്ച പരാതിക്കാരൻ രണ്ട് പേരിൽ രണ്ട് തരത്തിലാണ് ഒപ്പിട്ടിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags: CPMADM NAVEEN BABUPP DivyaKannur adm
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies