കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരക്കര പൊലീസ് മർദ്ദനം; പ്രതിഷേധവുമായി ബിജെപിയും ആർഎസ്എസും; തോക്ക് ചൂണ്ടിയിട്ടും സംഘപരിവാർ കുലുങ്ങാത്ത നാടാണെന്ന് ഓർമ്മിപ്പിച്ച് സന്ദീപ് വാര്യർ

കുറ്റക്കാരായ എസ്‌ഐയെയും ഡ്രൈവറെയും പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 03:02 pm IST
FacebookTwitterWhatsAppTelegram

കൊട്ടാരക്കര: പളളിക്കൽ സ്വദേശി ഹരീഷ് കുമാറിനെ അന്യായമായി ക്രൂരമായി മർദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ആയിരുന്ന പ്രദീപിനെയും ഡ്രൈവർ ശ്രീജിത്തിനെയും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ആർഎസ്എസും പ്രതിഷേധവുമായി രംഗത്ത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ ഉദ്ഘാടനം ചെയ്തു.

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ഹരീഷിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുൻപിൽ വെച്ച് അപമാനിക്കുകയും പിന്നീട് എസ്‌ഐയും ഡ്രൈവറും സ്വകാര്യകാറിൽ കയറ്റി പിൻസീറ്റിലിട്ട് മർദ്ദിക്കുകയും ചെയ്തത്. ഇത് കൂടാതെ സ്റ്റേഷനിലെത്തിച്ച് മേശമേൽ കിടത്തി എസ്‌ഐ പ്രദീപ് ഇലക്ട്രിക് ലാത്തി കൊണ്ട് മേലാസകലം മർദ്ദിക്കുകയും ചെയ്തു.

ഹോട്ടൽ ജീവനക്കാരായ സാധാരണക്കാരനാണ് ഹരീഷ് കുമാർ. അദ്ദേഹത്തെ മൂന്ന് മണിക്കൂറിലധികം ഓടിക്കൊണ്ടിരുന്ന കാറിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിഷേധത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ആർഎസ്എസ് പുനലൂർ ജില്ലാ കാര്യവാഹ് സതീഷ് പറഞ്ഞു. ഭാര്യ സ്‌റ്റേഷനിലെത്തിയപ്പോൾ അവന് കൊടുക്കാനുളളതെല്ലാം കൊടുത്തുവെന്നാണ് ഈ പൊലീസുകാർ പറഞ്ഞത്. ഒടുവിൽ ഹരീഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവശനായി കണ്ട ജഡ്ജിയാണ് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും സ്വമേധയാ കേസെടുത്ത ശേഷം ജാമ്യം നൽകി വിട്ടയയ്‌ക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായ എസ്‌ഐയെയും ഡ്രൈവറെയും പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നും ആർഎസ്എസ് ജില്ലാ കാര്യവാഹ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി പൊലീസുകാർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഹരീഷിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

പുലമണിൽ നിന്നും ആരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് അടുത്ത് പൊലീസ് തടഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് ദീപക്, ജില്ലാ സഹകാര്യവാഹ് പ്രദീപ് തുടങ്ങിയവരും സംസാരിച്ചു.

Tags: പ്രതിഷേധ മാർച്ച്Kottarakkara PoliceBJPsandeep warriorബിജെപിആർഎസ്എസ്ഹരീഷ് കുമാർകൊട്ടാരക്കരപളളിക്കൽ
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies