ഫ്രൂട്ടി പായ്ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു; പാനൂർ സ്‌ഫോടനത്തിൽ വിനീഷിന്റെ എഫ്ബി പോസ്റ്റിൽ വെട്ടിലായത് സിപിഎം തന്നെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്രൂട്ടി പായ്‌ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു; പാനൂർ സ്‌ഫോടനത്തിൽ വിനീഷിന്റെ എഫ്ബി പോസ്റ്റിൽ വെട്ടിലായത് സിപിഎം തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

പാനൂർ: ഏഴ് മാസങ്ങൾക്കിപ്പുറം പാനൂർ സ്‌ഫോടന കേസ് വീണ്ടും തലപൊക്കുകയാണ്. കേസിലെ ഒന്നാം പ്രതിയും സിപിഎം പ്രവർത്തകനുമായ വിനീഷ് മുളിയതോടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്നുണ്ടെങ്കിലും ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയാണെന്ന് പല വാചകങ്ങളിലും കൃത്യമായി വായിച്ചെടുക്കാനാകും.

ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിനീഷ് തുറന്നു പറയുന്നു. കണ്ണൂരിലെ അന്തരീക്ഷം സമാധാനത്തിലേക്ക് മടങ്ങുമ്പോഴും അക്രമങ്ങൾക്ക് സിപിഎം അണിയറ ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന ബിജെപിയുടെ ആരോപണം കൂടിയാണ് ഇത് ശരിവക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സംഭവിച്ച ‘കയ്യബദ്ധത്തിൽ’ പാർട്ടി നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ ഭിന്നസ്വരമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് വിനീഷിന്റെ ഫേസ്ബുക്ക് പ്രതികരണം.

നിർമാണത്തിനിടെ കൈയിലിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് പാനൂരിൽ സ്‌ഫോടനം നടന്നത്. പാനൂർ മുളിയാത്തോടിനടുത്ത് നിർമാണത്തിലിരുന്ന വീടിന്റെ ടെറസിന് മുകളിലായിരുന്നു സ്‌ഫോടനം. ഒരാൾ മരിക്കുകയും വിനീഷിന് ഗുരുതരമായ പരിക്കേൽക്കുകയും കൈപ്പത്തി നഷ്ടമാകുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരുൾപ്പെടെ 15 പേരായിരുന്നു പ്രതികൾ. രാഷ്‌ട്രീയ സ്വാധീനം കൊണ്ട് കേസ് ഒതുക്കാനാണ് സിപിഎം ശ്രമിച്ചത്. കുറ്റപത്രം കൃത്യസമയത്ത് നൽകാതെ പൊലീസും അതിന് ഒത്താശ ചെയ്തു. 140 ദിവസത്തിലധികം വൈകിയതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ പാർട്ടിയുടെ പങ്ക് നിഷേധിച്ച സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. നാളത്തേക്കുളള പ്രവർത്തകരെയാണോ രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുളള ചാവേറുകളെയാണോ സിപിഎം സൃഷ്ടിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ഒന്ന് പാളി പോയാൽ ഉണ്ടാകുന്നതിനെ കുറിച്ചുള്ള നല്ല ബോധ്യത്തിലാണ് ബോംബുണ്ടാക്കിയതെന്നും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം ചെയ്തതെന്നും കുറ്റബോധം തീരയില്ലെന്നും വിനീഷ് പറയുന്നു.

ദാഹമകറ്റാനുള്ള ഫ്രൂട്ടി പായ്‌ക്കറ്റല്ല, ബോംബാണ് കൊണ്ടുനടന്നതെന്ന് അറിയാമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥ വരുമെന്ന ഉറപ്പിലാണ് ബോംബ് നിർമ്മിച്ചത്. പ്രസ്ഥാനം തളളിപറഞ്ഞ ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങളാരും ഇതുവരെ ഒരു പാർട്ടിക്കാരെയും സമീപിച്ചിട്ടില്ല. ഓഡിറ്റ് ചെയ്യുമ്പോൾ എല്ലായിടത്തും ഞങ്ങളെ അധിക്ഷേപിക്കരുത്. പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ശിരസാവഹിക്കുമെന്നും വിനീഷ് പറയുന്നു.

കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ ഷെറിലിന് വീരപരിവേഷം നൽകാനും വിനീഷ് മറന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിനെ ചോരയിൽ മുക്കാൻ സിപിഎം നടത്തുന്ന ആസൂത്രിത നീക്കത്തിന് തെളിവാണിതെന്ന് ബിജെപി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Panoor Bomb Attackpanoor bomb blastVineesh Muliyathode
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies