കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്

ഗോൾ ഗുംബസ്, കലബുറഗി കോട്ടകൾ,ബിദാർ കോട്ടകൾ,വിജയപുരയിലെ ബാരാ കമാൻ,ഇബ്രാഹിം റൗസ, എന്നിവ തങ്ങളുടേതെന്ന് വഖഫ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 08:18 am IST
FacebookTwitterWhatsAppTelegram

ഹുബ്ബള്ളി: ഭീകരമായ വഖഫ് അധിനിവേശം തുടരുന്ന കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്കു മേൽ അവർ അവകാശവാദമുന്നയിച്ചതിന്റെ രേഖകൾ പുറത്ത്. പ്രസിദ്ധമായ ഗോൾ ഗുംബസ്, ഇബ്രാഹിം റൗസ, വിജയപുരയിലെ ബാരാ കമാൻ,ബിദാർ കോട്ടകൾ, കലബുറഗി കോട്ടകൾ എന്നിവയുൾപ്പെടെ കർണാടകയിലുടനീളമുള്ള 53 ചരിത്ര സ്മാരകങ്ങളെങ്കിലും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്നു. ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും എഎസ്ഐയുടെ ഹംപി സർക്കിളിൽ ആറ് സ്മാരകങ്ങളും ബെംഗളൂരു സർക്കിളിൽ നാല് സ്മാരകങ്ങളും വഖഫ് ബോർഡ് അവകാശപ്പെടുന്നു. വിജയപുര (ബീജാപ്പൂർ) സ്മാരകങ്ങൾ വരുന്ന ധാർവാഡ് സർക്കിളിൽ വഖഫ് അവകാശപ്പെടുന്ന മറ്റ് സ്മാരകങ്ങളുടെ പട്ടിക ലഭ്യമായിട്ടില്ല.

ഗോൾ ഗുംബസ്

ഡെക്കാൻ ഹെറാൾഡ് പത്രമാണ് വിവരാവകാശ നിയമത്തിലൂടെ നേടിയ വിവരങ്ങൾ പുറത്ത് വിട്ടത് .

ഇതിൽ, ആദിൽ ഷാഹിസിന്റെ പഴയ തലസ്ഥാന നഗരമായ വിജയപുരയിലെ 43 ചരിത്രസ്മാരകങ്ങൾ 2005-ൽ വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു. 2005-ൽ ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരായിരുന്നു കർണാടകയിലുണ്ടായിരുന്നത്.

Majestic Ibrahim Rauza Mausoleum in Bijapur

2005-ൽ വിജയപുരയിലെ വഖഫ് ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറും ചെയർമാനുമായിരുന്ന മുഹമ്മദ് മൊഹ്‌സിൻ ആണ് ഈ സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതെന്നു രേഖകളിൽ കാണിക്കുന്നു.

എന്നാൽ “എത്ര സ്മാരകങ്ങൾ വഖഫ് സ്വത്തായി പ്രഖ്യാപിച്ചെന്ന് എനിക്ക് ഓർമയില്ലെന്നും താൻ ചെയ്തതെല്ലാം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനവും കക്ഷികൾ ഹാജരാക്കിയ ആധികാരിക ഡോക്യുമെൻ്ററി തെളിവുകളും അനുസരിച്ചാണ്” എന്നുമാണ് മൊഹ്‌സിൻ പറഞ്ഞത്.

വിജയപുരയിലെ ബാരാ കമാൻ

ഇപ്പോൾ വഖഫ് ബോർഡ് അധിനിവേശം നടത്തിയ ഈ സമരകങ്ങളിൽ മിക്കതും ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി 1914 നവംബർ 12 ന് അന്നത്തെ ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം ചെയ്തവയാണ്

ബിദാർ കോട്ടകൾ

1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും ( Ancient Monuments and Archaeological Sites and Remains Act AMASR) നിയമവും ചട്ടങ്ങളും അനുസരിച്ച് ഈ വസ്തുവകകളുടെ “ഏക ഉടമ” ASI ആണ്. ഒരു പുരാതന സ്മാരകത്തിന്റെ ഉടമസ്ഥതയിൽ നിന്ന് എ എസ് ഐയെ ഡീനോട്ടിഫൈ ചെയ്യാനുള്ള വ്യവസ്ഥകളൊന്നുമില്ല. ചരിത്ര സ്മാരകങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനും സംരക്ഷണത്തിനുമുള്ള പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയിൽ എ എസ് ഐക്ക് മാത്രമാണ്.

 

കലബുറഗി കോട്ടകൾ

2005 ൽ വഖഫ് സ്വത്തുക്കളാക്കി പ്രഖ്യാപിക്കപ്പെട്ട വിജയപുരയിലെ 43 സ്മാരകങ്ങളിൽ മിക്കവാറും എല്ലാ തന്നെ “മൂന്നാം കക്ഷികൾ” കയ്യേറ്റം ചെയ്യുകയോ വികൃതമാക്കുകയോ അശാസ്ത്രീയമായി നവീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന മുല്ല മസ്ജിദിന്റെയും യാക്കൂബ് ദാബുലിയുടെ പള്ളിയുടെയും ശവകുടീരത്തിന്റെയും പരിസരം മദ്രസയാക്കി മാറ്റി. ഈ സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ നിർദ്ദേശിക്കപ്പെട്ടവയാണ്.

Yakub Dabuli’s Mosque 

വിജയപുരയിലെ ഈ 43 സ്മാരകങ്ങൾ വികൃതമാക്കുകയും പ്ലാസ്റ്റർ, സിമൻ്റ് ഫാനുകൾ, എയർകണ്ടീഷണറുകൾ, ഫ്ലൂറസൻ്റ് ലൈറ്റുകൾ, എന്നിവ ഫിറ്റു ചെയ്യുകയും ടോയ്‌ലറ്റുകൾ പണിയുകയും ചെയ്തു. ചിലർ വസ്തുവകകൾ കൈക്കലാക്കി കടകളും സഥാപിച്ചിട്ടുണ്ട്. ഈ സ്മാരകങ്ങൾ വഖഫിൻ്റേതാണെന്ന് തെളിയിക്കാൻ ഉതകുന്ന യാതൊരു രേഖകളും വിജയപുര ഡിസി ഓഫീസോ വഖഫ് ബോർഡോ എഎസ്ഐക്ക് സമർപ്പിച്ചിട്ടില്ല.

സംരക്ഷിത സ്മാരകങ്ങൾ ദുരുപയോഗം ചെയ്യുകയും അനധികൃത വാണിജ്യ, പാർപ്പിട നിർമ്മാണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം വിജയപുര ഡെപ്യൂട്ടി കമ്മീഷണർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കർണാടക ചീഫ് സെക്രട്ടറി എന്നിവർക്ക് 2007 മുതൽ പല തവണ കത്തുകൾ അയച്ചെങ്കിലും കാര്യമായ മറുപടിയില്ല.

Tags: WAQF BOARDwakf board
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies