കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്ക് മേൽ അവകാശവാദമുന്നയിച്ച് വഖഫ് ബോർഡ്

ഗോൾ ഗുംബസ്, കലബുറഗി കോട്ടകൾ,ബിദാർ കോട്ടകൾ,വിജയപുരയിലെ ബാരാ കമാൻ,ഇബ്രാഹിം റൗസ, എന്നിവ തങ്ങളുടേതെന്ന് വഖഫ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 08:18 am IST
FacebookTwitterWhatsAppTelegram

ഹുബ്ബള്ളി: ഭീകരമായ വഖഫ് അധിനിവേശം തുടരുന്ന കർണാടകയിൽ 53 ചരിത്ര സ്മാരകങ്ങൾക്കു മേൽ അവർ അവകാശവാദമുന്നയിച്ചതിന്റെ രേഖകൾ പുറത്ത്. പ്രസിദ്ധമായ ഗോൾ ഗുംബസ്, ഇബ്രാഹിം റൗസ, വിജയപുരയിലെ ബാരാ കമാൻ,ബിദാർ കോട്ടകൾ, കലബുറഗി കോട്ടകൾ എന്നിവയുൾപ്പെടെ കർണാടകയിലുടനീളമുള്ള 53 ചരിത്ര സ്മാരകങ്ങളെങ്കിലും തങ്ങളുടേതാണെന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്നു. ശ്രീരംഗപട്ടണത്തിലെ മസ്ജിദ്-ഇ-അലയും എഎസ്ഐയുടെ ഹംപി സർക്കിളിൽ ആറ് സ്മാരകങ്ങളും ബെംഗളൂരു സർക്കിളിൽ നാല് സ്മാരകങ്ങളും വഖഫ് ബോർഡ് അവകാശപ്പെടുന്നു. വിജയപുര (ബീജാപ്പൂർ) സ്മാരകങ്ങൾ വരുന്ന ധാർവാഡ് സർക്കിളിൽ വഖഫ് അവകാശപ്പെടുന്ന മറ്റ് സ്മാരകങ്ങളുടെ പട്ടിക ലഭ്യമായിട്ടില്ല.

ഗോൾ ഗുംബസ്

ഡെക്കാൻ ഹെറാൾഡ് പത്രമാണ് വിവരാവകാശ നിയമത്തിലൂടെ നേടിയ വിവരങ്ങൾ പുറത്ത് വിട്ടത് .

ഇതിൽ, ആദിൽ ഷാഹിസിന്റെ പഴയ തലസ്ഥാന നഗരമായ വിജയപുരയിലെ 43 ചരിത്രസ്മാരകങ്ങൾ 2005-ൽ വഖഫ് ബോർഡ് വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചു. 2005-ൽ ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാരായിരുന്നു കർണാടകയിലുണ്ടായിരുന്നത്.

Majestic Ibrahim Rauza Mausoleum in Bijapur

2005-ൽ വിജയപുരയിലെ വഖഫ് ബോർഡിന്റെ ഡെപ്യൂട്ടി കമ്മീഷണറും ചെയർമാനുമായിരുന്ന മുഹമ്മദ് മൊഹ്‌സിൻ ആണ് ഈ സംരക്ഷിത സ്മാരകങ്ങൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിച്ചതെന്നു രേഖകളിൽ കാണിക്കുന്നു.

എന്നാൽ “എത്ര സ്മാരകങ്ങൾ വഖഫ് സ്വത്തായി പ്രഖ്യാപിച്ചെന്ന് എനിക്ക് ഓർമയില്ലെന്നും താൻ ചെയ്തതെല്ലാം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനവും കക്ഷികൾ ഹാജരാക്കിയ ആധികാരിക ഡോക്യുമെൻ്ററി തെളിവുകളും അനുസരിച്ചാണ്” എന്നുമാണ് മൊഹ്‌സിൻ പറഞ്ഞത്.

വിജയപുരയിലെ ബാരാ കമാൻ

ഇപ്പോൾ വഖഫ് ബോർഡ് അധിനിവേശം നടത്തിയ ഈ സമരകങ്ങളിൽ മിക്കതും ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി 1914 നവംബർ 12 ന് അന്നത്തെ ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം ചെയ്തവയാണ്

ബിദാർ കോട്ടകൾ

1958-ലെ പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും ( Ancient Monuments and Archaeological Sites and Remains Act AMASR) നിയമവും ചട്ടങ്ങളും അനുസരിച്ച് ഈ വസ്തുവകകളുടെ “ഏക ഉടമ” ASI ആണ്. ഒരു പുരാതന സ്മാരകത്തിന്റെ ഉടമസ്ഥതയിൽ നിന്ന് എ എസ് ഐയെ ഡീനോട്ടിഫൈ ചെയ്യാനുള്ള വ്യവസ്ഥകളൊന്നുമില്ല. ചരിത്ര സ്മാരകങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനും സംരക്ഷണത്തിനുമുള്ള പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യയിൽ എ എസ് ഐക്ക് മാത്രമാണ്.

 

കലബുറഗി കോട്ടകൾ

2005 ൽ വഖഫ് സ്വത്തുക്കളാക്കി പ്രഖ്യാപിക്കപ്പെട്ട വിജയപുരയിലെ 43 സ്മാരകങ്ങളിൽ മിക്കവാറും എല്ലാ തന്നെ “മൂന്നാം കക്ഷികൾ” കയ്യേറ്റം ചെയ്യുകയോ വികൃതമാക്കുകയോ അശാസ്ത്രീയമായി നവീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന മുല്ല മസ്ജിദിന്റെയും യാക്കൂബ് ദാബുലിയുടെ പള്ളിയുടെയും ശവകുടീരത്തിന്റെയും പരിസരം മദ്രസയാക്കി മാറ്റി. ഈ സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ നിർദ്ദേശിക്കപ്പെട്ടവയാണ്.

Yakub Dabuli’s Mosque 

വിജയപുരയിലെ ഈ 43 സ്മാരകങ്ങൾ വികൃതമാക്കുകയും പ്ലാസ്റ്റർ, സിമൻ്റ് ഫാനുകൾ, എയർകണ്ടീഷണറുകൾ, ഫ്ലൂറസൻ്റ് ലൈറ്റുകൾ, എന്നിവ ഫിറ്റു ചെയ്യുകയും ടോയ്‌ലറ്റുകൾ പണിയുകയും ചെയ്തു. ചിലർ വസ്തുവകകൾ കൈക്കലാക്കി കടകളും സഥാപിച്ചിട്ടുണ്ട്. ഈ സ്മാരകങ്ങൾ വഖഫിൻ്റേതാണെന്ന് തെളിയിക്കാൻ ഉതകുന്ന യാതൊരു രേഖകളും വിജയപുര ഡിസി ഓഫീസോ വഖഫ് ബോർഡോ എഎസ്ഐക്ക് സമർപ്പിച്ചിട്ടില്ല.

സംരക്ഷിത സ്മാരകങ്ങൾ ദുരുപയോഗം ചെയ്യുകയും അനധികൃത വാണിജ്യ, പാർപ്പിട നിർമ്മാണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയം വിജയപുര ഡെപ്യൂട്ടി കമ്മീഷണർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കർണാടക ചീഫ് സെക്രട്ടറി എന്നിവർക്ക് 2007 മുതൽ പല തവണ കത്തുകൾ അയച്ചെങ്കിലും കാര്യമായ മറുപടിയില്ല.

Tags: WAQF BOARDwakf board
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies