വഖ്ഫ് നിയമം എല്ലാവരെയും തകർക്കുന്നത്: സർക്കാർ തീരുമാനം തളളി മുനമ്പം സമരസമിതി; ജുഡീഷ്യൽ കമ്മീഷൻ വിഷയം നീട്ടിക്കൊണ്ടുപോകാനെന്നും വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് നിയമം എല്ലാവരെയും തകർക്കുന്നത്: സർക്കാർ തീരുമാനം തളളി മുനമ്പം സമരസമിതി; ജുഡീഷ്യൽ കമ്മീഷൻ വിഷയം നീട്ടിക്കൊണ്ടുപോകാനെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശ ഭൂമി തിരിച്ച് പ്രദേശവാസികൾക്ക് നൽകുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധമിരമ്പുന്നു. പ്രശ്‌നപഠനത്തിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇത് അറിഞ്ഞതിന് പിന്നാലെ മുനമ്പത്തെ ജനങ്ങൾ പ്രതിഷേധവുമായി പന്തം കൊളുത്തി പ്രകടനം നടത്തി സർക്കാർ തീരുമാനത്തിലെ രോഷം പ്രകടിപ്പിച്ചു.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി.എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിക്കാനായിരുന്നു ഉന്നതതല യോഗത്തിലെ തീരുമാനം. 3 മാസത്തിനുള്ളിൽ കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ ജൂഡീഷ്യൽ കമ്മീഷനെ വെച്ച് വീണ്ടും നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി നേതൃത്വം ചൂണ്ടിക്കാട്ടി.

കമ്മീഷനെ വെച്ച് മൂന്ന് മാസം എന്ന് പറഞ്ഞാൽ എത്ര നാൾ നീണ്ടുപോകുമെന്ന് അറിയാം. വഖ്ഫിന്റെ ഉടമസ്ഥതയിൽ നിന്ന് ഭൂമിയുടെ അവകാശം മാറുന്നതുവരെ സമരം തുടരും. പ്രശ്‌നം ഉടൻ നിയമപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സമരസമിതി പ്രതിനിധികൾ പറഞ്ഞു. നീതിക്കും ന്യായത്തിനും ധർമ്മത്തിനും വേണ്ടി നിൽക്കുന്ന ഓരോ ഇന്ത്യൻ പൗരനും ഇക്കാര്യം ഓർക്കണമെന്നും വരും ദിവസങ്ങളിൽ യോഗം ചേർന്ന് സമരം കൂടുതൽ ശക്തമായി എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിക്കുമെന്നും സമരസമിതി അറിയിച്ചു.

124 വർഷങ്ങൾ ഇവിടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ കുടിയിറക്കില്ല എന്ന് പറയാൻ ഒരു യോഗത്തിന്റെ ആവശ്യമില്ല. ജനാധിപത്യ ഇന്ത്യയിൽ അങ്ങനെ ആരെയും എളുപ്പം കുടിയിറക്കാനാകില്ല. നോട്ടീസ് കുറച്ചുപേർക്ക് മാത്രമേ കൊടുത്തിട്ടുളളൂ. എന്നാൽ പത്ത് 35 വർഷത്തോളം പണം കൊടുത്ത് ആധാരം ചെയ്ത ഒരു ഭൂമി വീണ്ടും ജുഡീഷ്യൽ കമ്മീഷനെ വെച്ച് പരിശോധിക്കണമെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ്. വഖ്ഫ് നിയമം എല്ലാവരെയും തകർക്കുന്ന നിയമമാണ്. അത് മതത്തിനെതിരല്ല. ജനാധിപത്യം തോറ്റു എന്നാണ് കരുതുന്നത്. ഈ നിയമത്തിന് മുൻപിൽ അഭിഭാഷകർക്കോ അധികാരത്തിലുളളവർക്കോ ധൈര്യമായി സംസാരിക്കാൻ സാധിക്കുന്നില്ലെന്നും സമരസമിതി വിമർശിച്ചു.

മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിന് ശേഷം മന്ത്രിമാരായ പി രാജീവ്, കെ രാജൻ, വി അബ്ദുറഹ്‌മാൻ എന്നിവരാണ് മാദ്ധ്യമങ്ങളെ തീരുമാനങ്ങൾ അറിയിച്ചത്. സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആയിരുന്നു ഉന്നതതല യോഗത്തിൽ വിലിരുത്തിയത്. ടാക്‌സ് അടയ്‌ക്കാനായി മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി അത് ചോദ്യം ചെയ്യുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നതായി മന്ത്രിമാർ പറഞ്ഞു. ഇതിൽ ജനങ്ങൾക്ക് സഹായകരമായുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം സർക്കാർ നിലപാടിൽ മുനമ്പം സമരക്കാർ വീണ്ടും പ്രതിഷേധം പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി ശനിയാഴ്ച നേരിട്ട് ഓൺലൈനായി സമരക്കാരുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്കാണ് ചർച്ച.

Tags: മുഖ്യമന്ത്രിവഖ്ഫ് അധിനിവേശ ഭൂമിജുഡീഷ്യൽ കമീഷൻവഖ്ഫ് നിയമം
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies