മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അന്‍സില്‍ റഹ്‌മാന്‍. കുഞ്ചാക്കോ ബോബന്റെ മുഖച്ഛായ ഉള്ളതുകൊണ്ട് തനിക്ക് ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് അൻസിൽ സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്
എന്റെ പേര് പറഞ്ഞാല്‍ പലര്‍ക്കും ആളെ മനസിലാവില്ല, ചാക്കോച്ചനെപ്പോലെയുള്ള എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാവും.അമ്പത് ശതമാനം ഗുണവും അതേപോലെ ദോഷവുമാണ് ഈ സാമ്യം. വര്‍ക്കിലേക്ക് വരുമ്പോള്‍ അത് നെഗറ്റീവായാണ് വരുന്നത്.ഞാന്‍ ഡ്യൂപ്പായി നിന്നിട്ടില്ലെങ്കിലും ഡ്യൂപ്പ് വന്നാല്‍ ശരിയാവില്ലെന്ന കമന്റ് കേട്ടിട്ടുണ്ട്. ആലപ്പുഴയില്‍ ബീച്ചില്‍ പോയപ്പോള്‍ പോലീസാണ് എന്നെ രക്ഷിച്ചത്.
അനിയത്തിപ്രാവ് കാണാന്‍ ഞാന്‍ പോയിരുന്നു. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ആളുകളെല്ലാം എന്റെ അടുത്തേക്ക് ഓടിക്കൂടി . നടനാവണം എന്ന് ആഗ്രഹിച്ച് നടക്കുന്ന സമയമായിരുന്നു അത്. ഞാന്‍ ചാക്കോച്ചനല്ല എന്ന് പറഞ്ഞിട്ടും ആളുകള്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ല- അൻസിൽ പറയുന്നു.















