17 വര്‍ഷം കൊണ്ട് ഭൂമിയുടെ അച്ചുതണ്ട് വെറും 31.5 ഇഞ്ച് ചരിഞ്ഞതായി പഠനം.സിയോൾ ദേശീയ സർവകലാശാലയിൽ കി വിയോൺ സിയോയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഭൂഗർഭജലത്തിന്റെ ഭൂമിയുടെ അച്ചുതണ്ട് ചരിയാൻ കാരണമായതായി പറയുന്നത് .1993 മുതൽ 2010 വരെയുള്ള കാലയളവിലാണ് പഠനം നടന്നത്.
ടണ്‍കണക്കിന് ഭൂഗർഭജലം മനുഷ്യന്‍ വിവിധ ആവശ്യങ്ങള്‍ക്കായി വലിച്ചെടുക്കുന്നുണ്ട്.ഭൂഗർഭജലത്തിന്‍റെ ചലനവും വിതരണവും ഭൂമിയുടെ ഭ്രമണ അച്ചുതണ്ടില്‍ വലിയ സ്വാധീനം ചെലുത്തുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.സമുദ്രനിരപ്പ് 0.24 ഇഞ്ച് ഉയര്‍ത്താന്‍ കാരണമാകും വിധം 2,150 ജിഗാടണ്‍ ഭൂഗര്‍ഭജലം മനുഷ്യന്‍ ഉപയോഗിച്ചിട്ടുണ്ട്.
ഭൂഗർഭജലം വലിച്ചെടുക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നതാണ് പഠനത്തിലെ കണ്ടെത്തൽ. പടിഞ്ഞാറൻ വടക്കേ അമേരിക്കയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമാണ് ഇത്തരത്തിൽ ഭൂഗർഭജലം എടുക്കുന്നതിൽ മുന്നിൽ.ഭൂമിയിലെ കാലാവസ്ഥയിൽ ഈ ഭൂഗർഭജല ചൂഷണം കാരണമുള്ള ചെരിവ് വഴി പ്രശ്‌നം ഉണ്ടാകില്ല. എന്നാൽ തുടരെ ഇത്തരത്തിൽ ജലചൂഷണം നടത്തിയാൽ ഭാവിയിൽ അത് പ്രശ്‌നമായേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















