ചേട്ടച്ഛന്റെ സ്നേഹവും വാൽസല്യവും ആവോളം പകർന്ന് നൽകിയ ചിത്രം ‘പവിത്രം ‘ . പി. ബാലചന്ദ്രൻ- രാജീവ് കുമാർ- മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ‘പവിത്രം’ 1994 ലാണ് പുറത്തിറങ്ങിയത്.മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് തന്നെയാണ് പവിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം. എന്നാൽ ചിത്രം വിചാരിച്ച രീതിയിൽ വിജയം കണ്ടില്ല . അതോടെയാണ് സിനിമ നിർമ്മാണം അവസാനിപ്പിച്ചതെന്നാണ് ജൂബിലി പ്രൊഡക്‌ഷൻസ് അമരക്കാരൻ ജോയ് .
‘ വലിയ തിരക്കിനിടയിൽനിന്ന് മോഹൻലാൽ ഡേറ്റ് നൽകി 60 ലക്ഷം രൂപയോളം മുടക്കി നിർമിച്ച സിനിമയാണ്. മണിച്ചിത്രത്താഴ്’ റിലീസായിട്ട് അപ്പോൾ മൂന്നാഴ്ചയേ ആയിരുന്നുള്ളു.തിരൂരിലെ ഖയാം എന്ന തിയറ്ററിൽ പവിത്രം എട്ടു ദിവസം മാത്രമേ പ്രദർശിപ്പിച്ചുള്ളു. മികച്ച ഗാനങ്ങളുമൊക്കെയായി നല്ല അഭിപ്രായം നേടിയെങ്കിലും ഉദ്ദേശിച്ച രീതിയിൽ കലക്ഷൻ വന്നില്ല.അതെനിക്ക് ഒരു ഷോക്കായിരുന്നു. നഷ്ടം സഹിക്കാനായി എന്തിനിങ്ങനെ സിനിമയെടുക്കണം എന്ന ചിന്ത ഉണ്ടായി. ആ ചിന്ത കൂടി വന്നപ്പോൾ സിനിമാ നിർമാണം നിർത്താനുള്ള തീരുമാനം ഞാനെടുത്തു ‘ ജൂബിലി ജോയ് പറഞ്ഞു.
തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആദ്യമായി തിരക്കഥ എഴുതിയതും ജൂബിലിക്കു വേണ്ടിയായിരുന്നു. ജോഷി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’ ആയിരുന്നു ആ സിനിമ.രാജാവിന്റെ മകന്റെ വിജയത്തെ തുടർന്നു ജൂബിലിയുടെ അടുത്ത ചിത്രവും തമ്പി കണ്ണന്താനത്തെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഇറങ്ങിയതാണ് രാജാവിന്റെ മകൻ . റിലീസ് വൈകാതെ കൃത്യസമയത്ത് തിയറ്ററിൽ എത്തിയിരുന്നുവെങ്കിൽ കുറച്ചു കൂടി വലിയ വിജയം ആകേണ്ടിയിരുന്ന സിനിമ ആയിരുന്നു ഭൂമിയിലെ രാജാക്കന്മാർ.- ജൂബിലി ജോയ് പറഞ്ഞു.















