അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയോട് പകരം വീട്ടി ഓസ്‌ട്രേലിയ. ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്ക് 10 വിക്കറ്റിന് ജയം. വിജയത്തോടെ ഓസ്‌ട്രേലിയക്ക് പരമ്പരയിൽ ഒപ്പമെത്താനുമായി. പെർത്ത് ടെസ്റ്റിൽ ഇന്ത്യക്കായിരുന്നു വിജയം.
18 റൺസിന്റെ മാത്രം ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഈ ലക്ഷ്യം ഓസീസിന്റെ ഓപ്പണർമാരായ നേഥൻ മക്‌സ്വീനിയും (10), ഉസ്മാൻ ഖവാജയും (9) മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 175 റൺസെടുത്താണ് ഇന്ത്യ പുറത്തായത്. അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി തുടങ്ങിയത്.
31 പന്തിൽ 28 റൺസെടുത്ത് ഋഷഭ് പന്തും പിന്നാലെ 14 പന്തിൽ 7 റൺസെടുത്ത് രവിചന്ദ്രൻ അശ്വിനും പുറത്തായി. ഹർഷിത് റാണ (0), മുഹമ്മദ് സിറാജ് (8 പന്തിൽ 7) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. 47 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
337 റൺസാണ് ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ നേടിയത്. ട്രാവിസ് ഹെഡ് 140 റൺസ് ഒന്നാം ഇന്നിംഗ്‌സിൽ നേടിയിരുന്നു. ഇന്ത്യ 180 റൺസിനാണ് ഒന്നാം ഇന്നിംഗ്‌സിൽ പുറത്തായത്. ഡിസംബർ 14 മുതൽ മെൽബണിൽ മൂന്നാം ടെസ്റ്റ് മത്സരങ്ങൾ നടക്കും.















