തിയേറ്ററിൽ മതിയായ സുരക്ഷ ഒരുക്കി; അപകടത്തിലേക്ക് നയിച്ചത് അല്ലു അർജുന്റെ പ്രവർത്തികൾ; അറസ്റ്റിനിടെ മോശമായി പെരുമാറിയെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിയേറ്ററിൽ മതിയായ സുരക്ഷ ഒരുക്കി; അപകടത്തിലേക്ക് നയിച്ചത് അല്ലു അർജുന്റെ പ്രവർത്തികൾ; അറസ്റ്റിനിടെ മോശമായി പെരുമാറിയെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 10:09 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: അറസ്റ്റിനിടെ അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹൈദരാബാദ് പൊലീസ്. നിയമത്തിന്റെ വഴിയിൽ മാത്രമാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, തിയേറ്ററിലുണ്ടായ സംഭവങ്ങളാണ് അറസ്റ്റിന് വഴിവച്ചതെന്നും ഹൈദരാബാദ് സെൻട്രൽ സോൺ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അല്ലു അർജുൻ എത്തുന്നത് വരെ തിയേറ്ററിൽ തിരക്ക് നിയന്ത്രണവിധേയമായിരുന്നുവെന്നും പൊലീസ് പറയുന്നു. സെലിബ്രിറ്റികൾ എത്തുന്ന പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങീ പല അവസരങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കാറുണ്ടെന്നും, എന്നാൽ പോലും എല്ലാ പരിപാടികൾക്കും സുരക്ഷ ഒരുക്കുന്നത് തങ്ങളുടെ കഴിവിന് അപ്പുറമാണെന്നും പ്രസ്താവനയിൽ പറയുന്നു.

” പുഷ്പ 2ന്റെ റിലീസുമായി ബന്ധപ്പെട്ട് 4,5 തിയതികളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സന്ധ്യ സിനി എന്റർപ്രൈസ് ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നു. അല്ലു അർജുൻ എത്തുന്നത് വരെ സ്ഥലത്ത് തിരക്ക് നിയന്ത്രണവിധേയമായിരുന്നു. പ്രോഗ്രാമിനെ കുറിച്ച് വിശദമായ രീതിയിൽ പൊലീസിനെ അറിയിക്കാൻ സംഘാടകൻ ശ്രമിച്ചിരുന്നില്ല. എന്നിരുന്നാൽ പോലും വലിയൊരു ജനക്കൂട്ടം ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് തിയേറ്ററിന് പുറത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്.

അല്ലു അർജുൻ തിയേറ്ററിൽ എത്തിയ ശേഷം സൺറൂഫ് വഴി പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി. ഇതോടെ അദ്ദേഹത്തിന് നേരെ ആളുകൾ ഇരച്ചെത്തുകയായിരുന്നു. കൂടുതൽ ആളുകൾ മെയിൻ ഗേറ്റിന്റെ ഭാഗത്തേക്ക് എത്തി. അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്ന ടീമിനോട് അല്ലു അർജുനെ തിരികെ കൊണ്ടുപോകണമെന്ന് അറിയിച്ചു. എന്നാലവർ അതിന് തയ്യാറായില്ല. രണ്ട് മണിക്കൂറിലധികം സമയമാണ് അല്ലു അർജുൻ തിയേറ്ററിൽ ഉണ്ടായിരുന്നത്. അവിടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നത്.

എന്നാൽ ദൗർഭാഗ്യകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതിലേക്ക് നയിച്ച് അല്ലു അർജുന്റെ ഇടപെടലുകൾ തന്നെയാണ്. ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയുമാണ്. അറസ്റ്റിന്റെ സമയത്ത് അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് തെറ്റാണ്. പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ വസ്ത്രം മാറാൻ അദ്ദേഹം സമയം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ കാത്തുനിന്ന ശേഷമാണ് അല്ലു അർജുനെ കൊണ്ടുവന്നത്. കസ്റ്റഡിയിൽ എടുത്ത സമയത്ത് ഒരു രീതിയിലും ബലപ്രയോഗം നടന്നിട്ടില്ല. ഭാര്യയുമായും കുടുംബാംഗങ്ങളുമായും ഇടപെടാനും അദ്ദേഹത്തിന് സമയം നൽകിയതായും” പൊലീസിന്റെ കുറിപ്പിൽ പറയുന്നു.

Tags: allu arjunHyderabad police
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies