കൊച്ചി എൻസിസി ക്യാമ്പിൽ ലഫ്. കേണലിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാജീവ് ചന്ദ്രശേഖർ; ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചി എൻസിസി ക്യാമ്പിൽ ലഫ്. കേണലിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് രാജീവ് ചന്ദ്രശേഖർ; ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കൊച്ചിയിലെ എൻസിസി ക്യാമ്പിൽ സൈനിക ഉദ്യോഗസ്ഥനെ ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി വേണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം ആവശ്യപ്പെട്ടത്.

സൈനിക സേവനത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുണ്ടകൾ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയർഹിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇവരെ പ്രോസിക്യൂട്ട് ചെയ്യണം. പൊലീസിന്റെ അടിയന്തിര നടപടികൾ ഇക്കാര്യത്തിലുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

സർക്കാരും മുഖ്യമന്ത്രിയും അവരുടെ കടമ നിർവഹിക്കുന്നതിന് പകരം സമ്മർദ്ദ രാഷ്‌ട്രീയത്തിനടിപ്പെട്ട് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നിയമം നടപ്പാക്കാനും യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കഴിയുന്നില്ലെങ്കിൽ സർക്കാർ രാജിവെക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും സ്വന്തം കർത്തവ്യം ശരിയായി നിർവഹിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു വശത്ത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുതൽ ലോക്കൽ പൊലീസ് വരെയുള്ളവർ ഹമാസിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നൽകുന്നു. മറുവശത്ത് പ്രകൃതി ദുരന്തങ്ങളിൽ നിന്നുപോലും ജനങ്ങളെ രക്ഷിക്കുകയും യൂണിഫോമിട്ട് രാജ്യത്തെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നവർ ആക്രമിക്കപ്പെടുന്നു. ഇത് ലജ്ജാകരമാണെന്നും അവസാനിപ്പിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഈമാസം 23നായിരുന്നു എൻസിസി ക്യാമ്പിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി അക്രമണം നടത്തിയത്. തൃക്കാക്കര കെഎംഎം കോളേജിൽ നടന്നുവന്ന എൻസിസി ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ലഫ്. കേണൽ കർണൈൽ സിങ്ങിനെയാണ് ആക്രമിച്ചത്. ലഫ്. കേണലിന്റെ കഴുത്തിൽ അക്രമികൾ പിടിച്ചുവെച്ചിരിക്കുന്നതിന്റെയും അദ്ദേഹത്തെ പിടിച്ചുതള്ളുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് ഒടുവിൽ വ്യക്തമാക്കിയിരിക്കുന്നത്.

ക്യാമ്പിൽ ഭഷ്യവിഷബാധ ഉണ്ടായെന്ന പരാതിയിൽ ചില വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കാര്യങ്ങൾ അന്വേഷിക്കാനെന്ന വ്യാജന ഇവിടെ എത്തിയ സിപിഎം പ്രവർത്തകരും നേതാക്കളും അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് സൈനിക ഉദ്യോഗസ്ഥനെയും കൈയ്യേറ്റം ചെയ്തത്. പെൺകുട്ടികളുടെ മുറിയിൽ കടന്ന് പരിശോധന നടത്തിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിക്കെതിരെ നേരെത്തെ പോലീസ് കേസ് എടുത്തിരുന്നു.

സൈനിക ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം ആരംഭിച്ചത്.

Tags: സിപിഎംരാജീവ് ചന്ദ്രശേഖർKochi NCC campCPIM Attack NCC CampKMM college NCC Campലഫ്. കേണൽ കർണൈൽ സിങ്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies