സ്വർണക്കപ്പിന് ഇത്തവണ മാറ്റ് കൂടുതൽ; എത്തിയിരിക്കുന്നത് ശിൽപിയുടെ അരികിലേക്ക്; പിന്നാമ്പുറക്കഥയിതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണക്കപ്പിന് ഇത്തവണ മാറ്റ് കൂടുതൽ; എത്തിയിരിക്കുന്നത് ശിൽപിയുടെ അരികിലേക്ക്; പിന്നാമ്പുറക്കഥയിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 09:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓരോ കലോത്സവത്തിന്റെയും മുഖ്യ ആകർഷണം അവസാന ദിവസം വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ്. 117 പവന്റെ മാറ്റിൽ നാടും നഗരവും ചുറ്റി കലോത്സവ നഗരിയിലേക്ക് സ്വർണക്കപ്പ് എത്തി. എന്നാൽ ഇത്തവണയൊരു പ്രത്യേകതയുണ്ട്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കലാകിരീടമായ സ്വർണക്കപ്പ് എത്തിയത് അതിന്റെ ജന്മനാട്ടിലേക്കാണ്. ഊഷ്മളമായ വരവേൽപ്പ് നൽകി അനന്തപുരിയും കലോത്സവനഗരിയും കപ്പിനെ വരവേറ്റു.

1986-ലാണ് വിദ്യാഭ്യാസ വകുപ്പിൽ കലാദ്ധ്യാപകനായിരുന്ന തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീകണ്ഠൻ നായർ സ്വർണക്കപ്പ് രൂപകൽപ്പന ചെയ്‌തത്‌. അതിനാൽ ഇത്തവണ സംസ്ഥാന കലോത്സവം തലസ്ഥാനത്ത് നടക്കുമ്പോൾ സ്വർണക്കപ്പിന്റെ മാറ്റ് കൂടുതലാണ്.

1980-85 കാലഘട്ടത്തിൽ കായിക മത്സരയിനങ്ങളിൽ സ്വർണക്കപ്പ് സമ്മാനിക്കുന്നത് കണ്ട നാൾ മുതൽ വൈലോപ്പിള്ളിയുടെ സ്വപ്‌നമായിരുന്നു കലയുടെ ഉത്സവത്തിനും ഒരു സ്വർണക്കപ്പ് വേണമെന്നത്. ഒടുവിൽ ഉറ്റ സുഹൃത്തായ അദ്ധ്യാപകനും കലാകാരനുമായ ചിറയിൻകീഴ് ശ്രീകണ്ഠൻനായർ കവിസ്വപ്നത്തിന് രൂപം നൽകി.

സ്വർണക്കപ്പിലെ ശംഖ്, പുസ്ത‌കം, കൈകൾ,വളകൾ എന്നിവയ്‌ക്കും ചില അർത്ഥങ്ങളുണ്ട്. നാദത്തെയാണ് ശംഖ് സൂചിപ്പിക്കുന്നത്. പുസ്ത‌കം അറിവിനെയും കൈകൾ അധ്വാനവും സൂചിപ്പിക്കുന്നു. കൈകളിൽ കിടക്കുന്ന ഏഴ് വളകൾ രാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

ഓരോ വർഷവും കലോത്സവ വിജയികൾ സ്വർണ്ണക്കപ്പിൽ മുത്തമിടുമ്പോൾ ഹൃദയചുംബനം ഏറ്റുവാങ്ങുകയാണ് റിട്ടയേഡ് അദ്ധ്യാപകനായ ശ്രീകണ്ഠൻനായർ. സ്വർണക്കപ്പ് ആരുടെ കൈകളിൽ എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്.

Tags: YOUTH FESTIVALKerala School Youth FestivalGold Cup
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies