"സുധാകരനെയും അമ്മയേയും വെട്ടിവീഴ്ത്തി; കൊടുവാൾ വീട്ടിൽ വച്ച് പാടത്തിലൂടെ ഓടി, മലകയറി, പൊലീസ് ജീപ്പ് മലമുകളിൽ നിന്ന് നിരീക്ഷിച്ചു" വിവരിച്ച് ചെന്താമര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സുധാകരനെയും അമ്മയേയും വെട്ടിവീഴ്‌ത്തി; കൊടുവാൾ വീട്ടിൽ വച്ച് പാടത്തിലൂടെ ഓടി, മലകയറി, പൊലീസ് ജീപ്പ് മലമുകളിൽ നിന്ന് നിരീക്ഷിച്ചു” വിവരിച്ച് ചെന്താമര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 02:33 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കനത്ത സുരക്ഷയിൽ ചെന്താമരയെ നെന്മാറയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയതും ശേഷം ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടതും മലയിൽ ഒളിച്ചിരുന്നതുമെല്ലാം ചെന്താമര വിശദീകരിച്ചു. അഞ്ഞൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലായിരുന്നു പോത്തുണ്ടിയിലെ ബോയൻ കോളനിയിലും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിന് ശേഷം വീട്ടിൽ കൊടുവാൾ വച്ച് വീടിന്റെ പിറകിലൂടെ ചാടി രക്ഷപ്പെട്ടു. പാടത്തിലൂടെ ഓടിപ്പോയി. ഇതിനിടെ സിം, ഫോൺ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലിൽ വൈകുന്നേരം വരെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറിയെന്നും ചെന്താമര പറയുന്നു.

ജനുവരി 27ന് രാവിലെ ചെന്താമര കത്തിയുമായി നിൽക്കുന്നത് സുധാകരൻ കണ്ടു. ഇതോടെ സുധാകരൻ സഞ്ചരിച്ച വാഹനം റിവേഴ്സ് എടുത്തു. പിന്തുടർന്ന ചെന്താമര സുധാകരനെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു. ആക്രമണം കണ്ട ലക്ഷ്മി ഉറക്കെ നിലവിളിച്ചുകൊണ്ട് അടുത്തെത്തി. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയേയും ആക്രമിച്ചു. രണ്ടുപേരെയും വെട്ടിവീഴ്‌ത്തിയ ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് പോയി.

കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവച്ച ശേഷം പിൻവശം വഴി പുറത്തിറങ്ങി. വീടിനു സമീപത്തെ പാടവരമ്പത്തിലൂടെ നടന്ന് അരക്കമലയിലേക്ക് നടന്നു. ഇതിനിടെ പാടവരമ്പത്തെ കുറ്റിക്കാട്ടിലേക്ക് മൊബൈൽ ഫോണും സിമ്മും എറിഞ്ഞ് ഉപേക്ഷിച്ചു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് വനത്തിന്റെ സമീപത്തേക്ക് പോയി. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെ ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു. ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു. രാത്രി 12 മണിയോടെയാണ് മലയിൽ കയറിയത്. അവിടെ ഒരു ഗുഹയിൽ കഴിഞ്ഞു. മലയിൽ വച്ച് പൊലീസ് ജീപ്പിന്റെ ലൈറ്റും ഡ്രോൺ നിരീക്ഷണവും കണ്ടുവെന്നും ചെന്താമര വിശദീകരിച്ചു.

ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30ന് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

 

Tags: ChenthamaraNenmara Double Murder
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies