കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടുത്തിടെ പടർന്നു പിടിച്ച നിഗൂഢമായാ പനിയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 21 ന് വടക്കുപടിഞ്ഞാറൻ മേഖലയിലെ പോളോക്‌വാനെ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്നാൽ പനി തുടങ്ങി ഒരു മാസത്തിനുള്ളിൽ ഏകദേശം 420 പേർക്ക് പനി പടർന്നു. ഇതിൽ 53 പേർ മരിച്ചു. അതുകൊണ്ട് തന്നെ, ഈ വിഷയത്തിൽ ഗൗരവമായ അന്വേഷണം നടത്തുന്നുണ്ടെന്ന് രാജ്യത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .
ജനുവരി മുതൽ പനി, ഛർദ്ദി, വയറിളക്കം, പേശിവേദന, തലവേദന, ക്ഷീണം എന്നിവയാൽ ബുദ്ധിമുട്ടുന്ന 431 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കൻ ഓഫീസ് അറിയിച്ചു . ഇക്വാട്ടർ പ്രവിശ്യയിലെ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിൽ പൊട്ടിപ്പുറപ്പെട്ടതായി കരുതപ്പെടുന്ന ഈ രോഗത്തിന്റെ മരണനിരക്ക് 12.3 ശതമാനമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഈ രോഗത്തിന്റെ “കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു”എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.














