'ഭരണത്തുടർച്ചയ്ക്ക് വേണ്ടി സർവകലാശാലകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം'കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം’കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 11:57 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. വിനോദ് കുമാർ, ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന “എന്റെ കേരളം” പ്രചാരണ പരിപാടികളിൽ സർവകലാശാലകളെ പങ്കാളിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തു വന്നത്

“ഭരണത്തുടർച്ചയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരും മുന്നണിയും തുടർ ഭരണം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർവകലാശാലകൾ പോലെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ ഇതിനായി കൂട്ടുപിടിക്കുന്നത് അനുചിതമാണ്.

ഇടതുസർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെയും രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെയും ഭാഗമായി ജില്ലാതലത്തിൽ വിപുലമായ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള സർവകലാശാലയ്‌ക്കും കോട്ടയത്ത് മഹാത്മാഗാന്ധി സർവകലാശാലയ്‌ക്കുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനച്ചുമതല സർക്കാർ നൽകിയിരിക്കുന്നത്. ജില്ലാതല പരിപാടിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്റ്റാൾ, പ്രൊമോ വീഡിയോ, സർവകലാശാലയുടെ മികവ് പ്രകടമാക്കുന്ന അനുബന്ധപരിപാടികൾ എന്നിവ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഏറ്റുമാനൂരിൽ പ്രൊഫഷണൽ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദത്തിലും സർവകലാശാലയുടെ സ്വന്തം ചെലവിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നു. കേരള സർവകലാശാലയിൽ നിന്ന് 250 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സർവകലാശാലകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച വിഹിതത്തിൽ, സാമ്പത്തിക ഞെരുക്കം മൂലം വലിയ വെട്ടിക്കുറവ് വരുത്തിയ സർക്കാർ തുച്ഛമായ തുകയാണ് നൽകിയത്. അതിനാൽ സർവകലാശാലകളുടെ ഗവേഷണ പദ്ധതികളടക്കം പ്രതിസന്ധിയിലായിരിക്കുന്നു. അതിനിടെയാണ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാൻ സർവകലാശാലകൾക്ക് അധികബാധ്യത അടിച്ചേല്പിച്ചിരിക്കുന്നത്. സർക്കാരിന്റെ തുടർ ഭരണം എന്നത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെയും ഇടത് മുന്നണിയുടെയും താല്പര്യമാണ്. സർവകലാശാലകൾക്ക് ഇതിൽ യാതൊരു താല്പര്യവുമില്ല. സർവകലാശാലകളുടെ സ്വതന്ത്ര പരിവേഷവും വിശുദ്ധിയും നിലനിർത്താൻ തീരുമാനത്തിൽ നിന്ന് ഉടൻ സർക്കാർ പിന്തിരിയണം”, സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു

ഈ ആവശ്യമുന്നയിച്ച് ബഹുമാനപ്പെട്ട ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകുമെന്നും അവർ പറഞ്ഞു.

Tags: Pinarayi VijayanUniversity of Kerala
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies