തിരുവനന്തപുരം: വക്കം ഷാഹിന കൊലക്കേസിൽ പ്രതി നസിമുദീൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചു. 23 വർഷം കഠിന തടവും ഇതിന് ശേഷം ജീവപര്യന്തം കഠിന തടവും പ്രത്യേക അനുഭവിക്കണം. വർക്കല,വെട്ടൂർ, റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ ബദറുദീൻ മകൻ നസിമുദീൻ(44) തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് പ്രസൂൻ മോഹനാണ് ശിക്ഷിച്ചത്.
കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. 2016-ലാണ് കൊലപാതകം നടന്നത്.
യൂനുസ് മുക്ക് സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ഇയാളെ ശിക്ഷിച്ചത്. കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യ സഹോദരിയെ ആക്രമിക്കാൻ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിനു (302 IPC),ന് ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും കൊലപാതക ശ്രമത്തിന് (307IPC) 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു (449 IPC),10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിനു( 324IPC)3 വർഷം തടവും 10000/ രൂപ പിഴയും കോടതി ശിക്ഷിച്ചു.23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു.
പ്രതിക്കെതിരെ പ്രോസീക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും നിസംശയം തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. അന്വേഷണത്തിൽ യാതൊരു വീഴ്ചയും വരുത്താതെ ചാർജ് ചെയ്ത എല്ലാ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞതായും അന്വേഷണ സംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി കോടതി വിധി ന്യായത്തിൽ പറഞ്ഞു.പ്രോസിക്യൂഷന് വേണ്ടി വേണിയാണ് ഹാജരായത്ത്. കടയ്‌ക്കാവൂർ സിഐ ആയിരുന്ന ജിബി മുകേഷ് ആണ് മികവുറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.















