തായ്‌ലൻഡിലെ ഫുക്കറ്റിൽ ടൈഗർ കിംഗ്ഡം സന്ദർശിക്കാൻ പോയ ഇന്ത്യൻ വിനോദസഞ്ചാരിയെ കടുവ ആക്രമിച്ചു. കടുവയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ഒരു എക്സ് ഉപയോക്താവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കടുവകളെ വളർത്തുമൃഗങ്ങളെ പോലെ വളർത്തുന്ന സ്ഥലങ്ങളിൽ ഒന്നാണിത്, ഇവിടെയെത്തുന്ന ആളുകൾക്ക് കടുവകൾക്ക് ഭക്ഷണം നൽകാനും അവയ്‌ക്കൊപ്പം സെൽഫിയെടുക്കാനും കഴിയും.
വീഡിയോയിൽ, പാർക്കിലെ ഒരു കടുവയുടെ അരികിലൂടെ നടന്ന് യുവാവ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മുട്ടുകുത്തി ഇരിക്കുന്നതായി കാണാം. ഒപ്പമുണ്ടായിരുന്ന പരിശീലകൻ ഒരുവടി ഉപയോഗിച്ച് കടുവയെയും ഇരുത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി യുവാവിനുനേരെ തിരിയുകയും ചാടിവീണ് ആക്രമിക്കുകയുമായിരുന്നു.
യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് പോസ്റ്റ് പങ്കുവച്ച എക്സ് ഉപയോക്താവ് കമന്റിൽ പറയുന്നത്. വന്യമൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിരവധി പേർ കമന്റ് ബോക്സിൽ ചൂണ്ടിക്കാട്ടി. “ഇത്തരം സ്റ്റണ്ടുകൾ എപ്പോഴും ഒഴിവാക്കുക. മൃഗങ്ങൾ മൃഗങ്ങളാണ്. അവയോട് നല്ലവരും ദയയുള്ളവരുമായി പെരുമാറുക. പക്ഷേ അവ മൃഗങ്ങളായതിനാൽ തിരിച്ച് അങ്ങനെ പ്രതീക്ഷിക്കരുത്,” ഒരു ഉപയോക്താവ് പറഞ്ഞു.
Apparently an Indian man attacked by a tiger in Thailand.
This is one of those paces where they keep tigers like pets and people can take selfies, feed them etc etc.#Indians #tigers #thailand #AnimalAbuse pic.twitter.com/7Scx5eOSB4
— Sidharth Shukla (@sidhshuk) May 29, 2025















