ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചികിത്സയിൽ ഭിഷ​ഗ്വരശ്രേഷ്ഠൻ ; പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 06:15 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുറുപ്പംപടി പ്രളയക്കാട് പറയ്‌ക്കൽ വാര്യം ആരാമത്തിലെ പ്രശസ്ത ആയുർവേദ ഡോക്ടർ ഡോ. പി ആർ നന്ദകുമാർ അന്തരിച്ചു. 65 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. സൗമ്യവും ആർദ്രവുമായ മനസ്സോടെ രോഗികളുടെ വാത, പിത്ത, കഫ ത്രിദോഷങ്ങളെക്കുറിച്ച് പഠിച്ച് ആയൂർവേദ ശാസ്ത്ര നിഷ്കർഷയിൽ അടിയുറച്ച് ചികിത്സ നടത്തിയിരുന്ന മൂല്യബോധമുള്ള അപൂർവം സർക്കാർ ഡോക്ടർമാരിൽ ഒരാളായിരുന്നു പി ആർ നന്ദകുമാർ.

രോഗികൾക്ക് വൈദ്യചികിത്സ നൽകുന്ന നന്ദകുമാർ ഡോക്ടർ സംഗീതാസ്വാദകർക്ക് നല്ലൊരു ഗായകൻ കൂടിയായിരുന്നു. പാടിത്തീർക്കാൻ ഈരടികൾ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. ഡോക്ടർ നന്ദകുമാറിന്റെ കണ്ഠത്തിൽ നിന്നുതിരുന്ന ശ്രുതിശുദ്ധസംഗീതത്തിന്റെ
ഈരടികൾ ഇനിയില്ല. ബാക്കിയായത് ചികിത്സയ്‌ക്കായി ഉപയോഗിച്ചിരുന്ന ആയുർവ്വേദ ഔഷധക്കൂട്ടുകളുടെ ഗന്ധം മാത്രം.

സൗമ്യനായ, കൈപ്പുണ്യമുള്ള ഈ ആയുർവ്വേദ ഭിഷഗ്വര ശ്രേഷ്ഠന്റെ നാദസൗഭഗവും കേൾവിക്കാർക്ക് ഔഷധസമാനമായിരുന്നു. പ്രളയക്കാട് മഹാക്ഷേത്രങ്ങളുടെ കഴകക്കുടുംബത്തിലെ അംഗമായ നന്ദകുമാറിന് സംഗീതാഭിരുചി ചെറുപ്പം മുതലേയുള്ളതായിരുന്നു. ക്ഷേത്രകലകളോടും അഭിനയകലയോടും പ്രത്യേക ആഭിമുഖ്യം. വേങ്ങൂർ മാർകൗമ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ സ്വതസിദ്ധമായ ആലാപനശൈലിയുള്ള നല്ലൊരു ഗായകനായിരുന്നു നന്ദകുമാർ. എന്ന് സ്കൂളിൽ അക്കാലത്ത് അദ്ദേഹത്തിന്റെ സംഗീതാദ്ധ്യാപികയായിരുന്ന കെ.കെ. ശാരദക്കുഞ്ഞമ്മ ടീച്ചർ ഓർത്തെടുക്കുന്നു.

മാരുതി മ്യൂസിക്സ് ഭക്തിഗാനാമൃതം എന്നൊരു സംഗീതപരിപാടിയുമായി അറുപത്തഞ്ചാം വയസ്സിലും ഉത്സവവേദികളിൽ സജീവമായിരുന്നു. ആദ്യകാലത്ത് കോടനാട് ശിവശക്തി ബാലെ സംഘത്തിനായി നിരവധി വേദികളിൽ പിന്നണിപാടിയിട്ടുണ്ട്. മലയാളചലച്ചിത്രങ്ങളിലെ പഴയതലമുറ പാട്ടുകൾ വേദികളിൽ പാടി കൈയടി നേടുന്നതിലായിരുന്നു ഡോക്ടർക്ക് ഏറെ കമ്പം. തപസ്യ കലാസാഹിത്യവേദി പെരുമ്പാവൂർ യൂണിറ്റ് പ്രസിഡൻ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഗ്ലോബൽ മ്യൂസിക് മീഡിയ പ്ലാറ്റ്ഫോമായ സ്മ്യൂളിൽ ആസ്വാദകർക്കായി നിരവധി പാട്ടുകൾ പാടിയിട്ടായിരുന്നു അവസാനയാത്ര. ഭാവഗായകൻ ജയചന്ദ്രനെ അനുസ്മരിച്ച് നീലക്കണ്ണുകൾ എന്ന ചിത്രത്തിലെ ‘കല്ലോലിനീ.. വനകല്ലോലിനീ..’ എന്ന ഗാനം അദ്ദേഹം അതിമനോഹരമായാണ് സ്മ്യൂളിൽ പാടിയിട്ടിരിക്കുന്നത്. പെരുമ്പാവൂർ ആയുർവ്വേദ ആശുപത്രിയിൽ നിന്നും 2016 നവംബറിൽ ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ചു. വെങ്ങോല തുരുത്തിപ്പിള്ളി സർക്കാർ ആയുർവ്വേദ ആശുപത്രിയിലും വീട്ടിലും രോഗികൾക്ക് ചികിത്സ നൽകിയിരുന്ന ഇദ്ദേഹം പഞ്ചകർമ്മ ചികിത്സയിൽ പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. ഗിരിജയാണ് ഭാര്യ. മക്കൾ: ശ്രീരാം (ബംഗലൂരു) ശ്രീലക്ഷ്മി (ബംഗലൂരു) മരുമകൾ: മോനിഷ (ബംഗലൂരു), നിഖിൽ (ബംഗലൂരു). സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടന്നു.

 

Tags: DOCTORdiedNANDAKUMAR
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies