കാന്താര ചാപ്റ്റർ 1 സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെന്നും ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ റിലീസിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“തുടർച്ചയായ ജോലി കാരണം ശരിയായി ഉറങ്ങിയിട്ട് മൂന്ന് മാസമായി. സംവിധായകൻ ഉൾപ്പെടെ എല്ലാ അണിയറപ്രവർത്തകരും 48 മണിക്കൂർ വരെ ജോലി ചെയ്തു. നിർമാതാക്കൾ മുതൽ സെറ്റിൽ ചായ കൊണ്ടുവരുന്ന ആളുകൾ വരെ ഇത് അവരുടെ സിനിമയായി കണ്ടുപ്രവർത്തിച്ചു. അതിനാലാണ് ഞങ്ങൾക്ക് ഇവിടെ നിൽക്കാൻ കഴിഞ്ഞത്”.
മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ സെറ്റിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നാല്, അഞ്ച് തവണ ഞാൻ തന്നെ മരണത്തെ മുഖാമുഖം കണ്ടു. അതിൽ നിന്നൊക്കെ ദൈവമാണ് തങ്ങളെ രക്ഷിച്ചതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.















