ലക്നൗ: യുപിയിലെ ബറേലിയിൽ ഐ ലവ് മുഹമ്മദ് ക്യാമ്പയിന്റെ മറവിൽ വൻ കലാപത്തിന് നീക്കം. ഇസ്ലാമിസ്റ്റുകളുടെ കല്ലേറിൽ 20 പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തി ചാർജ് നടത്തിയും കണ്ണീർ വാതകം പ്രയോഗിച്ചുമാണ് പൊലീസ് കലാപകാരികളെ ഒതുക്കിയത്. സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. സംഘർഷ പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി. പ്രതിഷേധക്കാർ പൊലീസിന് നേരെ വെടിവച്ചെന്ന് യുപി പൊലീസ് വ്യക്തമാക്കി.
30 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 50 ലധികം പേർ കസ്റ്റഡിയിലാണ്. കലാപത്തിന്റെ സൂത്രധാരൻ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) മേധാവി മൗലാന തൗഖീർ റാസ ഖാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

സെപ്തംബർ 4 ന് കാൺപൂരിൽ മഹാനവമിയുടെ ഭാഗമായി ഭക്തർ നിർമിച്ച കൂടാരങ്ങളിലേക്ക് ഐ ലവ് മുഹമ്മദ് എന്ന പേരിൽ ബാനർ പതിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ഭക്തർ ചോദ്യം ചെയ്തു. പിന്നാലെ ഇസ്ലാമിസ്റ്റുകൾ സംഘടിച്ചെത്തി സംഘർഷവസ്ഥാ സൃഷ്ടിച്ചു. പിന്നീട് ഇത് ബറേലി, മൗ എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ബറേലിയിലും സംഘാർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ ഇത് മറികടന്ന് ദർഗ-ഇ-അല ഹസ്രത്തിയിലെ പുരോഹിതൻ തൗഖീർ റാസയുടെ ആഹ്വാനം പ്രകാരം വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം കലാപകാരികൾ ഒത്തുകൂടി. ഐ ലവ് മുഹമ്മദ് എന്ന ബാനറുമായി നഗരത്തിൽ റാലി നടത്തി. ഇതിനിടെയാണ് പ്രദേശത്ത് വ്യന്യസിച്ചിരുന്നു പൊലീസിന് നേരെ കലാപകാരികൾ കല്ലേറ് നടത്തിയത്.
വർഗീയ കലാപമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്നാണ് ഡിഐജി അജയ് കുമാർ പറഞ്ഞു. . ബറേലിയിലും മൗവിലും നടന്ന അക്രമങ്ങളെത്തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചുചേർത്തു. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാർ ആരെയും അനുവദിക്കില്ലെന്നും കലാപകാരികളെ നിലയ്‌ക്ക് നിർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















