ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ അനധികൃത മദ്രസ പൊളിച്ചുമാറ്റി. ഏക്കർ കണക്കിന് ഭൂമി കൈയ്യേറിയ നിർമിച്ച കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്.
റായ് ബുസുർഗ് ഗ്രാമത്തിലാണ് ബുൾഡോസർ നടപടി.
കുളവും കമ്പോസ്റ്റ് കുഴിയും നിർമിക്കാൻ രണ്ടേക്കറോളം സർക്കാർ ഭൂമി വിട്ടു നൽകിയിരുന്നു. ഈ സ്ഥലത്താണ് അനധികൃതമായി മുസ്ലീം പള്ളിയും മദ്രസയും വിവാഹ ഹാളും നിർമിച്ചത്. ഒരു മാസം മുൻപ് ജില്ലാ ഭരണകൂടം കയ്യേറ്റം ഒഴിയണം എന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ച് നീക്കിയത്.
നടപടി ആരംഭിച്ചതിന് പിന്നാലെ തീവ്ര ഇസ്ലാമിസ്റ്റിുകൾ സംഘടിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാനും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളും വ്യന്യസിച്ചിട്ടുണ്ട്. കയ്യേറ്റക്കാർക്ക് മതിയായ സമയം നൽകിയിരുന്നെങ്കിലും പൊളിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അഡീഷണൽ എസ്പി (നോർത്ത്) കുൽദീപ് സിംഗ് പറഞ്ഞു















