കൊച്ചി: വായനക്കാർ ഒരു രാഷ്‌ട്രീയ പാർട്ടിയിൽ മാത്രം പെടുന്നവരല്ല. എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്ന് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പ്രസ്ഥാനത്തിൽ വായനക്കാർ തീരെയില്ലെന്ന രീതിയിലുള്ള ഒരു ആഖ്യാനം ഈയിടെയായി പലരും മനപ്പൂർവ്വം പറഞ്ഞു പരത്തുന്നുണ്ട്.
വായനയുടെ ലോകത്ത് തന്നെ പ്രധാനമായും നയിച്ചത് അമ്മയാണെന്നും സ്ക്കൂളിൽ ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകനായ കെ.എം. ഡി. നമ്പ്യാർ സാറാണ് എന്ന് വി.ഡി. സതീശൻ പറഞ്ഞു. കേരളം വായിച്ചു വളർന്നവരാണ് .
വായനയുടെ കാര്യത്തിൽ എന്നും തനിക്ക് മുന്നിൽ നിൽക്കണം എന്ന് ഓരോരുത്തരം ചിന്തിക്കണം. വിഷയം തിരിച്ചുള്ള വായനക്കാരുടെ ഒരു കൂട്ടം സൃഷ്ടിക്കണം . വായന ഒരിക്കലും മരിക്കില്ല. അർത്ഥം അറിഞ്ഞുള്ള ഓരോ വായനയും അനശ്വരമാണ്. പുതിയ എഴുത്തുകാരിലൂടെ കൈരളി സമ്പന്നമാണ്. സ്ത്രീകൾ എഴുത്തിന്റെ രംഗത്തേയ്‌ക്ക് കടന്നു വരുന്നു എന്നുള്ളത് ഏറേ ആഹ്ളാദകരമാണ്. വായന നമ്മെ മാനവീകതയിലേയ്‌ക്ക് നയിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
28-ാമത് അന്താരാഷ്‌ട്ര പുസ്തകോൽസവ വേദിയിൽ എന്റെ വായന എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകൻ ആർ. എസ് പ്രിയനും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.















