പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്തരമാറ്റ് വിജയത്തിന് പിന്നാലെ പുതിയ എൻഡിഎ സർക്കാരിനെയും നിതീഷ് കുമാർ നയിക്കും. ബീഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന് വ്യാഴാഴ്ച നടക്കും
ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. നിലവിലെ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
ഇത് പത്താം തവണയാണ് നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടി ജനവിശ്വാസം വീണ്ടും തെളിയിച്ചാണ് എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുന്നത്. ബിജെപി 89 സീറ്റുകൾ നേടിയത്. തൊട്ടുപിന്നാലെ ജെഡിയു 85 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുക്കും.















