ന്യൂഡൽഹി : കേരളത്തിന്റെ എസ്ഐആർ സംബന്ധിച്ച ഹർജികളിൽസുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എസ്ഐആറിന് അടിയന്തര സ്റ്റേ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജികൾ 26ന് വീണ്ടും വിശദമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.
സിപിഐ എം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർടികളും വിഷയത്തിൽ ഹർജി നൽകിയിരുന്നു. എസ്‌ഐആർ ഭരണഘടനാ വിരുദ്ധമാണെന്നും നിർത്തിവെക്കണമെന്നുമായിരുന്നു ചില രാഷ്‌ട്രീയ പാർട്ടികളുടെ ആവശ്യം. വിഷയത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന്റെ നിലപാട് അറിയണമെന്ന് കോടതി പറഞ്ഞു.















