ന്യൂഡൽഹി: ബംഗ്ലാദേശ് വീണ്ടും ഹിന്ദുക്കൾക്ക് നേരെ ആക്രമണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനമായ ധാക്കയിൽ ഇസ്ലാമിസ്റ്റുകൾക്കെതിരെ ഹൈന്ദവ സമൂഹം തെരുവിലറങ്ങി പ്രതിഷേധിച്ചു.
ക്ഷേത്രങ്ങൾ നശിപ്പിക്കുന്നു, മതപരമായ ആചാരങ്ങൾ തടസ്സപ്പെത്തുന്നു. ദൈനംദിന ജീവിതം പോലും ഭീഷണിയിലാണ്. പക്ഷെ ആരോട് പരാതി പറയും, മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ നിന്ന് സംരക്ഷണവും ലഭിക്കാത്തതിൽ പ്രതിഷേധക്കാർ നിരാശ പ്രകടിപ്പിച്ചു.
എണ്ണത്തിൽ കുറവായതിനാലാണ് ഹിന്ദുക്കളെ ലക്ഷ്യമിടുന്നത്. മതമൗലികവാദികൾ മതത്തെ നിരന്തരം അപമാനിക്കുകയും ക്ഷേത്രങ്ങൾ ആക്രമിക്കുകയും ചെയ്യുന്നു. വിഗ്രഹാരാധനയെ പിശാച് ആരാധന എന്നാണ് വിളിക്കുന്നത്. ഈ അനാദരവ് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് ഞങ്ങൾ ധാക്കയിലെ തെരുവുകളിൽ ശബ്ദമുയർത്തുന്നത്, പ്രതിഷേധക്കാർ പറഞ്ഞു.
വീടുകളിലേക്കും പൊതു ഇടങ്ങളിലേക്കും പീഡനം വ്യാപിക്കുകയാണ്. സാധാരണ ഹിന്ദു കുടുംബങ്ങൾ ഭയത്തിലാണ്. സംഭവങ്ങൾ ഞങ്ങൾ പലതവണ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, പക്ഷേ ഒന്നും ചെയ്തിട്ടില്ല. ഹിന്ദു പെൺകുട്ടികളെയും അവർ ലക്ഷ്യം വെക്കുന്നുണ്ട് . ഞങ്ങളെ കേൾക്കാൻ ആരുമില്ല സ്വന്തം രാജ്യത്ത് ഞങ്ങൾക്ക് സംരക്ഷണം നിഷേധിക്കപ്പെടുകയാണ്, പ്രതിഷേധക്കാർ മാധ്യമങ്ങളോട് ദയനീയത വിവരിച്ചു.















