വാഷിംഗ്ടൺ: യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. സർവകലാശാലയിലെ എഞ്ചിനീയറിംഗ് ആൻഡ് ഫിസിക്സ് കെട്ടിടത്തിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരീക്ഷകൾ നടന്നുകൊണ്ടിരുന്ന ബാരസ് ആൻഡ് ഹോളി കെട്ടിടത്തിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് ഏറെനേരം നിന്നിരുന്നു. ഉടൻ തന്നെ അധികൃതർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ക്ലാസ്മുറികൾ പൂട്ടാനും ഫോണുകൾ സൈലന്റാക്കാനും നിർദേശിച്ചു. ഏറെ നേരത്തിന് ശേഷം അക്രമിയെ പിടികൂടി.
സംഭവത്തെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അപലപിച്ചു. ഭയാനകരമായ സംഭവം എന്നാണ് ട്രംപ് പറഞ്ഞു. സ്ഥലത്ത് ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് അടിയന്തര സേവനങ്ങൾക്കായി മെഡിക്കൽ സംഘം എത്തി. പൊലീസ് സജീവമായി അന്വേഷണം നടത്തി വരുകയാണ്.















