ടെൽഅവീവ്: ഗാസയിൽ മുതിർന്ന ഹമാസ് ഭീകരൻ കൊല്ലപ്പെട്ടു. ഗാസ സിറ്റിക്ക് സമീപം നടന്ന ആക്രമണത്തിലാണ് ഹമാസ് നേതാവ് റായ്ദ് സാദ് കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൃതദേഹം വരും ദിവസങ്ങളിൽ ഹമാസിനെ കൈമാറുമെന്നാണ് വിവരം.
റായ്ദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആയുധനിർമാണസേനയുടെ തലവൻ എന്നാണ് റായ്ദ് സാദിനെ ഇസ്രയേൽ സേന വിശേഷിപ്പിച്ചത്. 2023 ഒക്ടോബറിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാൾ. ഹമാസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് റായ്ദ് സാദാണ്. വാർത്തയിൽ ഹമാസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വെടിനിർത്തലിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ആയുധങ്ങൾ മരവിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചകൾ ഉടൻ നടക്കുമെന്ന് ഐഡിഎഫ് അറിയിച്ചു.















