ധാക്ക: ബംഗ്ലാദേശിലെ മുസ്ളീം തീവ്രവാദി നേതാവായ ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ട ശേഷം അവിടെ ഹിന്ദു വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു.
വിദ്യാര്‍ത്ഥികലാപത്തിന്റെ നേതാവായ ജമാ അത്തെ ഇസ്ലാമിക്കാരന്റെ മരണത്തിനു ശേഷമാണ് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും നേരെ കലാപം കത്തിക്കയറുന്നത്. ബംഗ്ലാദേശിലെ മൈമെന്‍സിങ്ങ് പട്ടണത്തില്‍ ഒരു ഹിന്ദു യുവാവിനെ അക്രമിക്കള്‍ അടിച്ചുകൊന്ന ശേഷം മൃതദേഹം ഒരു മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു . ബിബിസി ബംഗ്ലാ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഭലൂക ഉപജില്ലയിലെ സ്ക്വയര്‍ മാസ്റ്റര്‍ ബാരിയിലെ ദുബാലിയ പാര പ്രദേശത്താണ് സംഭവം അരങ്ങേറിയത്. അവിടെ ഒരു പ്രാദേശിക ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ദിപു ചന്ദ്രദാസിനെയാണ് കലാപകാരികള്‍ അടിച്ചുകൊന്നത്. “പ്രവാചകനെ അപമാനിച്ചു എന്ന പതിവ് ആരോപണമാണ് ദീപു ചന്ദ്രദാസിനെതീരെ ഉന്നയിച്ചത്. ഇദ്ദേഹത്തെ ഒരു കൂട്ടം അക്രമികള്‍ കടന്നുപിടിച്ച് അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട് ആ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കത്തിക്കുകയായിരുന്നു.
ഇന്ത്യയുടെ കടുത്ത വിമർശകനായിരുന്ന മുസ്ളീം തീവ്രവാദി ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് വെള്ളിയാഴ്ച ബംഗ്ലാദേശിൽ സംഘർഷം ഉടലെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഡെയ്‌ലി സ്റ്റാർ, പ്രോതോം അലോ തുടങ്ങിയ ബംഗ്ലാദേശിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെയും ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ വീടായ 32 ധൻമാണ്ടിയുടെ പൊളിച്ചുമാറ്റിയത്തിന്റെ ബാക്കി ഘടനയെയും പ്രതിഷേധക്കാർ ലക്ഷ്യമിട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും ഇസ്ലാമിക വാദികൾ തകർത്തു. മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും തീവെപ്പും ആക്രമണവും ഉണ്ടായി.















