ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ മതഭീകരവാദികൾ തല്ലിക്കൊന്നു. രാജ്ബാരി ജില്ലയിലെ പങ്ഷ പ്രദേശത്താണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. 29 കാരനായ അമൃത് മണ്ഡലാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീപു ചന്ദ്ര ദാസിന്റെ ക്രൂരകൊലപാതകത്തിൽ ആഗോള തലത്തിൽ വൻ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെയാണ് വീണ്ടുും സമാനരീതിയിലുള്ള സംഭവം നടന്നത്. ഡിസംബർ 18 നാണ് തുണി മില്ലിലെ ജീവനക്കാരനായ ദീപു ചന്ദ്ര ദാസിനെ ഇസ്ലാമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ചത്.
ബംഗ്ലാദേശിലെ സ്ഥിതി ഗതികൾ ഇന്ത്യയും സൂക്ഷമമായി നീരീക്ഷിക്കുകയാണ്. മതഭീകരരെ ഉപയോഗിച്ച് യൂനൂസ് തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഎൻപി ആക്ടവീട് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരീഖ് റഹ്മാൻ 17 വർഷത്തിന് ശേഷം ലണ്ടനിൽ നിന്നും ധാക്കയിൽ തിരിച്ചെത്തിയിരുന്നു.
ബംഗ്ലാദേശിന ന്യൂനപക്ഷഹത്യയ്‌ക്കെതിരെ ആഗോള തലത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മതന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയാണെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിമർശിച്ചു. നിയമവിരുദ്ധമായി അധികാരം പിടിച്ചെടുത്ത സർക്കാരാണ് ബംഗ്ലാദേശിലുള്ളതെന്നും ഹസീന ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഐക്യരാഷ്‌ട്രസഭയും ആശങ്ക രേഖപ്പെടുത്തി. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഐക്യരാഷ്‌ട്രസഭയ്‌ക്ക് പുറമേ, അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചിട്ടുണ്ട്.















