തൃശ്ശൂർ:ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുവാൻ കാരണക്കാരനായ പി.എൻ. രാമചന്ദ്രൻ രാജിവെച്ചു. കുറുമല പതിനാറാം വാർഡിലെ എൽഡിഎഫ് അംഗമായിരുന്നു ഇയാൾ. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി. ഗോപാലകൃഷ്ണന് വോട്ട് മാറി ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായത്.
ഗ്രാമപഞ്ചായത്തിൽ 24 വാർഡുകളാണ് ഉള്ളത് . അതിൽ 12 സീറ്റ് എൽഡിഎഫും 12 സീറ്റ് യുഡിഎഫും പിടിച്ചെടുത്തു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം മുന്‍ ഏരിയകമ്മിറ്റി സെക്രട്ടറി കെ നന്ദകുമാറിനേക്കാൾ ഒരു വോട്ട് കൂടുതൽ കെ എ ബല്‍ക്കീസക്ക് ലഭിച്ചു. അബദ്ധത്തിൽ വോട്ടു മാറി ചെയ്തതെന്നായിരുന്നു രാമചന്ദ്രൻ നൽകിയ വിശദീകരണം. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും , വെങ്ങാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി സേവനവുമനുഷ്ഠിച്ചിട്ടുള്ള ഇയാൾക്ക്ഇത്തരമൊരു പിഴവ് പറ്റിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് പാർട്ടി അംഗങ്ങൾ പറയുന്നത്. തുടർന്ന് രാമചന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്യുകയായിരുന്നു .
പത്ത് വർഷം തുടർച്ചയായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ചേലക്കര ഗ്രാമപഞ്ചായത്ത്. ഭരണം നഷ്ടപ്പെട്ടതിൽ അസ്വസ്ഥരാണ് സിപിഎം അംഗങ്ങൾ. രാമചന്ദ്രന്റെ രാജിയോടെ വാർഡിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് തയ്യാറാകുകയാണ് വിവിധ രാഷ്‌ട്രീയ പാർട്ടികൾ.















