ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വൻ സ്ഫോടനം. മസ്ജിദിന് സമീപം വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പിന്നാലെ നടന്ന സ്ഫോടനത്തിൽ 25 പേർ മരിച്ചു. ചാവേർ സ്ഫോടനം എന്നാണ് നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തെ തർലൈ ഇമാം ദർഗയിലാണ് സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ എണ്ണം 80 കടന്നുവെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക് സൈന്യം ബലൂചിസ്ഥാൻ പ്രവിശ്യയിൽ റാഡ്-ഉൽ-ഫിറ്റ്‌ന-1 എന്ന പേരിൽ ഒരു വൻ ഓപ്പറേഷൻ ആരംഭിച്ച സമയത്താണ് ഇസ്ലാമാബാദിൽ ചാവേർ ബോംബാക്രമണം നടന്നത്.















