ധാക്ക: ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് (ബിഎൻപി) വൻ വിജയം. ബിഎൻപി 166 സീറ്റുകളും ജമാഅത്തും സഖ്യകക്ഷികളും 52 സീറ്റുമാണ് നേടിയത്. ഇസ്ലാമി ആന്ദോളൻ ബംഗ്ലാദേശ് ഒരു സീറ്റിലും മറ്റുള്ളവ ആറ് സീറ്റിലും വിജയിച്ചു.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയും തമ്മിലാണ് പ്രധാന മത്സരം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയെ പിരിച്ചുവിട്ടതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.
അന്തിമ കണക്കുകൾ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. ചില മണ്ഡലങ്ങളില് വോട്ടെണ്ണൽ പുരോഗമിക്കുകയാണെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞു.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹനീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കരിന്റെ പതനത്തെ തുടർന്ന്, നിലവിൽ വന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് പകരമായി ഒരു പുതിയ സർക്കാരിനെ കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് നടന്നത്.















