ഹൈദരാബാദ്: മുസ്ലിം പ്രീണനവുമായി തെലുങ്കാന സർക്കാർ. റംസാൻ മാസത്തിൽ മുസ്ലിം ജീവനക്കാരുടെ പ്രവൃത്തി സമയം കുറച്ചു. വൈകീട്ട് നാലിന് മുസ്ലിം ജീവനക്കാർക്ക് തൊഴിൽ അവസാനിപ്പിക്കാം എന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്.
സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് പതിവ് ജോലി സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഓഫീസ് വിടുന്നതിന് അനുമതിയുള്ളത്. ഫെബ്രുവരി 19 മുതൽ മാർച്ച് 20 വരെയാണ് ഈ ഇളവ്. സംസ്ഥാനത്തെ ഉറുദു മീഡിയം സ്കൂളുകളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. രാവിലെ 8:30 മുതൽ ഉച്ചയ്‌ക്ക് 1:30 വരെയാണ് ക്ലാസുകൾ.
ജീവനക്കാർക്ക് നിസ്കാരം നടത്തുന്നതിനും കൃത്യസമയത്ത് നോമ്പ് അവസാനിപ്പിക്കുന്നതിനുമാണ് ഇത്തരം ഒരു ഇളവ് നൽകിയതെന്നാണ് സർക്കാർ വാദം. തെലങ്കാന സര്‍ക്കാര്‍ തീരുമാനം പ്രീണനമാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. 41 ദിവസത്തെ അയ്യപ്പദീക്ഷ ആചരിക്കുന്ന ഹിന്ദു ഭക്തർക്ക് സമാനമായ ഇളവുകൾ നൽകാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ ചോദിച്ചു. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.















