തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മാലിന്യനിർമാർജനത്തെ കുറിച്ചുളള വിവാദങ്ങൾ തികച്ചും രാഷ്‌ട്രീയ പ്രേരിതമെന്ന് കോർപ്പറേഷൻ ആരോഗ്യ കമ്മിറ്റി ചെയർമാൻ എം. ആർ ഗോപൻ
പതിറ്റാണ്ടുകളായി ക്ഷേത്രം ട്രസ്റ്റ് നിയോഗിക്കുന്ന ജീവനക്കാരാണ് മാലിന്യം നീക്കുന്നത്. പത്ത് ദിവസത്തോളം എടുത്താണ് ക്ഷേത്രം വക സ്വത്തിൽ നിന്നും ഇവ മാറ്റുന്നത്. ക്ഷേത്രം കോമ്പൗണ്ടിനുള്ളിൽ ട്രസ്റ്റ് ആവശ്യപ്പെടുകയാണെങ്കിൽ മാത്രമാണ് കോർപ്പറേഷൻ മാലിന്യം നീക്കാറുള്ളത്. ഇങ്ങനെയൊരു വാർത്ത വന്ന സ്ഥിതിക്ക് മേയറുടെ നിർദ്ദേശ പ്രകാരം നഗരസഭ ജീവനക്കാരെ മാലിന്യം നീക്കം ചെയ്യുന്നുണ്ട്. ട്രസ്റ്റ് ചെയ്യേണ്ട ജോലികൾ ഇപ്പോൾ നഗരസഭ ഏറ്റെടുത്ത് ചെയ്യുകയാണ്. ഇത്തരം വിവാദങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.















