ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലൂടെ പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും എത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകി കേന്ദ്ര സർക്കാർ. 200-ഓളം അഭയാർത്ഥികൾക്കാണ് ഹരിദ്വാറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.
പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും പീഡനങ്ങൾ ഭയന്ന് ഇന്ത്യയിലെത്തിയ ഹിന്ദു അഭയാർത്ഥികൾക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അതേ അവകാശം രാജ്യത്തുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
സിഎഎ നിയമം കൊണ്ടുവന്നപ്പോൾ കോൺഗ്രസ്, എസ്പി, ബിഎസ്പി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പാർട്ടികൾ എതിർത്തു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്‌ട്രീയം മൂലമാണ് ഇത്രയും കാലം അഭയാർത്ഥികൾക്ക് പൗരത്വം നിഷേധിക്കപ്പെട്ടത്. ‘രാഹുൽ ബാബ’ എത്ര പ്രതിഷേധിച്ചാലും ദുരിതമനുഭവിക്കുന്നവർക്ക് പൗരത്വം നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.















