മൊബൈൽ വരിക്കാർക്ക് ആശ്വാസവാർത്ത… 28 ദിവസത്തെ റിചാർജ് പ്ലാനിന് പകരം 30 ദിവസത്തെ പ്ലാനുകൾക്ക് മുൻഗണന നൽകാൻ ടെലികോം കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.
നിലവിൽ 28 ദിവസത്തെ ഹ്രസ്വകാല റിചാർജ് പ്ലാനുകളാണ് കമ്പനികൾ കൂടുതലായും പ്രമോട്ട് ചെയ്യുന്നത്. ഇതിലൂടെ ഒരു വർഷം 13 തവണ റീചാർജ് ചെയ്യേണ്ടിവരും. ഇതിലൂടെ ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് ഉപയോക്താക്കളിൽ നിന്നും കോടികളുടെ അധിക ലാഭമാണ് കമ്പനികൾക്ക് ലഭിക്കുന്നത്. ഈ സമ്പ്രദായം അന്യായവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പൊതുവികാരം ശക്തമായിരുന്നു.
28 ദിവസത്തെ പ്ലാനിലൂടെ കസ്റ്റമർക്ക് ഓരോ മാസവും രണ്ട് മുതൽ മൂന്ന് ദിവസം വരെ നഷ്ടപ്പെടുന്നുണ്ട്. ഏത് സമയത്ത് റിചാർജ് ചെയ്താലും രാത്രി 12 മണിക്കാണ് പ്ലാൻ അവസാനിക്കുന്നത്. കൂടാതെ കൃത്യമായ റിചാർജിംഗ് തീയതി ഉപയോക്താവിന് കണക്കുകൂട്ടുന്നതും ബുദ്ധിമുട്ടാണ്. 30 ദിവസത്തെ പ്ലാൻ വ്യാപകമാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. എയർടെൽ, ജിയോ, വി എന്നിവയ്‌ക്ക് 30 ദിവസത്തെ നാമമാത്രമായ പ്ലാനുകൾ ഉണ്ടെങ്കിലും, പലതും ഡാറ്റ പായ്‌ക്കുകൾ മാത്രമാണ്.















