ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ യു എസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന് നാറ്റോ. നാറ്റോ അംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധത്തിൽ നാറ്റോ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്ത പക്ഷം സഖ്യം വിടുമെന്ന് ഡോണൾഡ് ട്രംപ് മുൻപ് അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ ശാശ്വത സമാധാനം ഉറപ്പാക്കണം എന്ന നിലപാടിൽ ആണ് നാറ്റോ സഖ്യം. രണ്ട് ദിവസങ്ങളിലാണ് യുഎസും ഇറാനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ വീണ്ടും വഷളായത്.
എന്നാൽ യുഎസ് ഉപരോധം ഇന്ത്യയെ ബാധിക്കില്ല. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാൻ ഹോർമൂസ് അടച്ച ഘട്ടത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ നീക്കം തടസ്സപ്പെട്ടിരുന്നില്ല. യുഎസിനും ഇക്കാര്യത്തിൽ സമാന നിലപാടാണ്. അതുപോലെ കപ്പലുകളിൽ നിന്നും ഈടാക്കിയിരുന്ന ഫീസും ഇന്ത്യയ്‌ക്ക് ബാധകമായിരുന്നില്ല അതേസമയം, അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും നൂറ് ഡോളർ കടന്നു. ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 102.30 ഡോളറായി.
ആണവായുധമോഹം ഉപേക്ഷിക്കാൻ തയ്യാറാകാത്ത ഇറാനുള്ള മറുപടി എന്നു പറഞ്ഞാണ് ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം ഏഴരയ്‌ക്കാണ് ഉപരോധം നിലവിൽ വന്നത്. ഇറാൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കുമുളള കപ്പലുകളിൽ തടയും എന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത് മറ്റു കപ്പലുകളെ കടത്തിവിടുമെന്നും യുഎസ് സെൻട്രൽ കമാൻഡഡ് അറിയിച്ചിട്ടുണ്ട്.
എന്നാൽ ഹോർമൂസ് ഇറാന്റെ നിയന്ത്രണത്തിൽ തുടരുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് വ്യക്തമാക്കി. ഏതെങ്കിലും യുദ്ധക്കപ്പലുകൾ ഇതുവഴി കഴക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് നാവിക കപ്പലുകൾക്ക് നേരെ വന്നാൽ ഇറാന്റെ കപ്പലുകൾ തകർക്കും എന്നാണ് ട്രംപിന്റെ ഭീഷണി















