ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ മുൻകൈയെടുത്ത് നിയമവിരുദ്ധമായി രൂപീകരിച്ച ഹേഗിലെ മധ്യസ്ഥ കോടതിയെ തള്ളി ഇന്ത്യ. ഇത്തരം ഒരു സംവിധാനത്തെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ഉടമ്പടി മരവിപ്പിച്ചിരിക്കുകയാണെന്നും അതിൽ യാതൊരു മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിഒഎ എന്ന് വിളിക്കപ്പെടുന്ന മധ്യസ്ഥ കോടതിയെ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അവർ പുറപ്പടുവിക്കുന്ന വിധികളോ നിബന്ധനകളോ നടപടികളോ ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തർക്കം പരിഹാരിക്കാൻ എന്ന പേരിൽ മെയ് 15 നാണ് കോർട്ട് ഓഫ് ആർബിട്രേഷൻ (സിഒഎ) വിജ്ഞാപനം ഇറക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ജലയുദ്ധം പ്രഖ്യാപിച്ചത്. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ച തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്നും ഇന്ത്യ ആവർത്തിച്ചു.















