ലഖ്നൗവില്‍ വന്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ചെങ്കോട്ട ആക്രമണക്കേസ് പ്രതികളുടെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖ്നൗവില്‍ വന്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ചെങ്കോട്ട ആക്രമണക്കേസ് പ്രതികളുടെ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 08:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവിനെ നടുക്കുന്ന തരത്തില്‍ വന്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പരകള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഡല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഐ.ഇ.ഡി സ്‌ഫോടനക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിധാന സഭ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ സര്‍ക്കാര്‍ കെട്ടിടങ്ങളെയും തിരക്കേറിയ വിപണികളെയും ലക്ഷ്യമിട്ടുള്ള അട്ടിമറി നീക്കത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.

കേസിലെ പ്രധാന പ്രതികളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ സയീദ് എന്നിവര്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ പഠിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലഖ്നൗവില്‍ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. യു.പി വിധാന സഭ, ബാപ്പു ഭവന്‍ തുടങ്ങിയ അതീവ സുരക്ഷിത മേഖലകളും ജനത്തിരക്കേറിയ ഇമാംബര, ലാല്‍ ബാഗ്, അമിനാബാദ് തുടങ്ങിയ സ്ഥലങ്ങളും ഇവര്‍ നിരീക്ഷിച്ച് ഭീകരാക്രമണത്തിന് അനുയോജ്യമാണെന്ന് ഉറപ്പിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകള്‍ ഈ കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് വന്‍ ദുരന്തം വിതയ്‌ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് എന്‍.ഐ.എ വ്യക്തമാക്കുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ ഭീകരര്‍ ഉപയോഗിക്കുന്നതും അതീവ അപകടകരവുമായ ‘ട്രയാസെറ്റോണ്‍ ട്രൈപെറോക്‌സൈഡ്’ എന്ന സ്‌ഫോടകവസ്തു നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ ലഖ്നൗവിലെ ചില കെമിക്കല്‍ ഷോപ്പുകളില്‍ നിന്ന് പ്രതികള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലും ഇതേ രാസവസ്തുവാണ് ഉപയോഗിച്ചിരുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് ലഖ്നൗവിലെ ഈ കെമിക്കല്‍ കടകളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും എന്‍.ഐ.എ വീണ്ടെടുത്തു.

ലഖ്നൗവിലെ ലാല്‍ ബാഗിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ച് പ്രാദേശിക സഹായത്തോടെയാണ് പ്രതികള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ രാസവസ്തുക്കള്‍ മൊത്തമായി വാങ്ങാന്‍ ഇവര്‍ ഒരു പ്രദേശവാസിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഫരീദാബാദിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള കേന്ദ്രവും ഇവര്‍ കണ്ടെത്തിയിരുന്നു. ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച 7,500 പേജുള്ള വിപുലമായ കുറ്റപത്രത്തിലാണ് ഭീകരരുടെ ഈ ലഖ്നൗ കണക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നത്.

Tags: luknowRed Fort blast casenia reportplanned blast
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies