കൊൽക്കത്ത: നുഴഞ്ഞു കയറ്റക്കാർക്ക് മുന്നറിയിപ്പുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വേഗം വേഗം ഓടിക്കോ അല്ലെങ്കിൽ സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്ന് സുവേന്ദു അധികാരി നുഴഞ്ഞുകയറ്റക്കാർക്ക് പരസ്യമായി മുന്നറിയിപ്പ് നൽകുന്ന വീഡിയോ വൈറലാണ്. തടങ്കൽ പാളയങ്ങൾ അടക്കം തുറന്ന് സർക്കാർ നടപടി ശക്തമാക്കിയതോടെ ബംഗ്ലാദേശ് അതിർത്തിയിൽ മടങ്ങി പോകാനുള്ള വൻ തിരക്കാണ്. നോർത്ത് 24 പർഗാനാസിലെ ഹക്കിം പൂർ അതിർത്തി ചെക്പോസ്റ്റിൽ അനധികൃത താമസക്കാരുടെ നീണ്ട ക്യൂ ദൃശ്യമാണ്.
നുഴഞ്ഞുകയറ്റക്കാരെ ജയിലുകളിൽ പാർപ്പിക്കരുതെന്ന് സുവനേന്ദു അധികാരിയുടെ കർശന നിർദ്ദേശമുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തിന്റെ പണം ഉപയോഗിച്ച് ഭക്ഷണവും വസ്ത്രങ്ങവും മരുന്നും നൽകാൻ അവർ നമ്മുടെ മരുമക്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. നുഴഞ്ഞുകയറിയവർ എത്രയും വേഗം രാജ്യം വിട്ടണം അല്ലാത്തപക്ഷം സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
VIDEO | Kalyani: On illegal infiltrators, West Bengal CM Suvendu Adhikari (@SuvenduWB ) said, “There should be a holding centre in every district. After that, people should cross the border out of fear. This is under the existing Foreigners Act; it is not a new law. These people… pic.twitter.com/gklFFYmzQL
— Press Trust of India (@PTI_News) May 26, 2026
ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. ഇതൊരു പുതിയ നിയമമല്ലെന്നും ആളുകൾ ഉടൻ അതിർത്തി കടക്കണമെന്നും സ്വന്തം പൗരൻമാരെ തിരിച്ചെടുക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ജില്ലകളിലും അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമിക്കാൻ മുഖ്യമന്ത്രി ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിരുന്നു.
നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി മുഖ്യമന്ത്രി ബിഎസ്എഫിന് ഭൂമി കൈമാറിയിരുന്നു. 27 കിലോമീറ്റർ ദൂരത്തിൽ അതിർത്തി വേലിയുടെ നിർമാണം. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമുള്ളിടത്ത് കൂടുതൽ ഭൂമി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.















