കോഴിക്കോട്: കേരളത്തിലെ കലാലയങ്ങളിൽ വിഘടന വാദം ശക്തമാക്കാൻ മത മൗലികവാദി സംഘടനയായ ജമത്തെ ഇസ്ലാമി. മൗദൂദി ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നേതൃപഠന ക്യാമ്പുകൾ നടത്താൻ എസ്ഐഒ തയ്യാറെടുക്കുകയാണ്. പഴയതിൽ നിന്നും വിഭിന്നമായി ഭീകരസ്വഭാവും മതമൗലികവാദവും മതരാഷ്‌ട്രവാദവും പരസ്യമായി വെളിപ്പെടുത്ത തരത്തിലാണ് പഠന ക്യാമ്പുകളുടെ സ്വഭാവം. ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയാണ് സ്റ്റുഡന്റ് ഇസ്ലാമിക് ഓർഗനൈസേഷൻ.
ആഗോള തലത്തിൽ കുപ്രസിദ്ധരായ ഇസ്ലാമിക ഭീകരനേതാക്കളുടെ ചിത്രങ്ങൾ അടക്കം ഉൾപെടുത്തി, പോസ്റ്റുറുകൾ ഇറക്കിയാണ് പ്രചരണം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദി, ഗാസയിലെ മതതീവ്രവാദ സംഘടനയായ ഹമാസിന്റെ സ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസീൻ, ഇസ്ലാമിക ഭീകരതയുടെ ആഗോള പ്രഭവ കേന്ദ്രമായ ഇസ്ലാമിക് ബ്രദർഹുഡിന്റെ സ്ഥാപകൻ ഹസനുൽ ബെന്ന, ഇസ്ലാമിക തീവ്രവാദം ആളിക്കത്തിക്കുന്നതിന് ഇന്ധനമായ ആശയങ്ങൾ രൂപപ്പെടുത്തിയ സയ്യദ് ഖുത്തുബ് എന്നിവരുടെ ചിത്രങ്ങളാണ് പ്രധാനമായും പോസ്റ്ററിലുള്ളത്. ഇവരുടെ ആശയങ്ങളാണ് പഠന ക്യാമ്പുകളിൽ ചർച്ച ചെയ്യാൻ പോകുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ പോസ്റ്ററുകൾ.
ഫുത്തൂബ് എഴുതിയ മഹലീമു ഫിത്വരിഖ് എന്ന കൃതി ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ മാനിഫെസ്റ്റോ ആണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന ആഹ്വനമാണ് മൗദൂദി നടത്തിയത്. എസ്ഐഒ പഠനക്യാമ്പുകളിൽ മത രാഷ്‌ട്രവാദം ലക്ഷ്യമാക്കി പ്രവർത്തണമെന്ന സംഘടനയുടെ ഭരണഘടനയും വ്യാപകമായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. 2025 ഏപ്രിൽ ഒമ്പതാം തീയതി ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ നിഴൽ സംഘടനയായ സോളിഡാരിറ്റിയെ മുൻനിർത്തി കരിപ്പൂർ വിമാനത്താവളത്തിന് സമീപം നടന്ന റോഡ് ഉപരോധ സമരത്തിലാണ് കേരളത്തിൽ ആദ്യമായി മതഭീകരരുടെ ചിത്രങ്ങൾ ജമാ അത്തെ ഇസ്ലാമി പരസ്യമായി പ്രദർശിപ്പിച്ചത്.
മുഖ്യമന്ത്രിക്ക് മൗനം?
ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ് യുഡിഎഫിന്റെ വിജയം. അതിനാൽ കൺമുന്നിൽ ജമാഅത്ത് ഇസ്ലാമിയുടെ വിഘടനവാദ പ്രചാരണത്തിൽ മുഖ്യമന്ത്രിക്ക് മൗനം പാലിക്കുകയാണ്. ജമാഅത്ത് ഇസ്ലാമിയുടെ വർഗീയ നീക്കങ്ങളിലും വി. ഡി സതീശന് മറുപടിയില്ല. ജമാഅത്ത് ഇസ്ലാമിയെ മഹത്വ വത്കരിച്ച മുഖ്യമന്ത്രിയുടെ മുൻ നിലപടിലും പ്രതിഷേധം ഇരമ്പുന്നുകയാണ്.
കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ?
എസ്ഐഒ നേതൃ പഠന ക്യാമ്പുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. വിഘടനവാദവും മുസ്ലിം വർഗീയതയും ആളിക്കത്തിക്കാൻ നീക്കമെന്ന് സംശയിക്കുന്നത്.















