ഹിന്ദുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങളോ ചികിത്സ സഹായങ്ങളോ ചെയ്യാറില്ലെന്ന നരേറ്റീവ് സൃഷ്ടിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചർ. കഴിഞ്ഞ ദിവസം ജനം ടിവി ചർച്ചയിൽ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയംഗം ജലീൽ പുനലൂർ ഉന്നയിച്ച വാദത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശശികല ടീച്ചറുടെ മറുപടി. ഭാരതത്തിലെ മൊത്തം കണക്കെടുത്താൽ ജാതിയോ മതമോ രാഷ്‌ട്രീയമോ നോക്കാതെ ഏറ്റവുമധികം ചാരിറ്റി പ്രവർത്തനം നടത്തുന്നത് ഹൈന്ദവ സംഘടനകളും വ്യക്തികളും ട്രസ്റ്റും ക്ഷേത്രങ്ങളും മഠങ്ങളും ആചാര്യന്മാരും വ്യവസായ സ്ഥാപനങ്ങളും ഒക്കെയാണ്. ചാരിറ്റിയിലൂടെ കള്ളപ്പണം വെളുപ്പിക്കാനോ നന്മ മരം ചമയാനോ ഹൈന്ദവ സമൂഹം പൊതുവേ ശ്രമിക്കാറില്ലെന്ന് ശശികല ടീച്ചർ ചൂണ്ടിക്കാട്ടി.
ശശികല ടീച്ചറുടെ പോസ്റ്റ്
ഇന്ന് ജനം ടിവിയുടെ ചർച്ചയിൽ പങ്കെടുക്കവേ ജലീൽ പുനലൂർ തന്റെ ഭാഗം സമർത്ഥിക്കാനായി പറഞ്ഞ ഒരു കാര്യമുണ്ട് . ഇസ്ലാമിക സമൂഹത്തിനിടയിൽ ജീവിക്കാൻ ഹിന്ദുക്കൾ ഇഷ്ടപ്പെടുന്നത്രെ! കാരണം കിഡ്നി കരള് ഹൃദയം മജ്ജ ഇവയൊക്കെ മാറ്റാൻ എത്രയും പെട്ടെന്ന് പൈസ പിരിച്ചു കൊടുക്കുക മുസ്ലീങ്ങളാണത്രെ! ഹിന്ദുക്കൾ അതൊന്നും ചെയ്യാറില്ലത്രെ! ഇതാണ് അദ്ദേഹത്തിന്റെ വാദം. അത് ഇദ്ദേഹം മാത്രമല്ല വളരെ ആസൂത്രിതമായി ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു നറേറ്റീവ് ആണ്.
ക്യാഷ് കൗണ്ടർ ഇല്ലാത്ത ഒരു ആശുപത്രി ഭാരതത്തിൽ നടത്തുന്നത് ഒരു ഹൈന്ദവ ആചാര്യന്റെ പേരിലാണ് എന്നത് മാത്രം ഇപ്പോൾ പറയട്ടെ . ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ചികിത്സാസഹായം അമൃത ഹോസ്പിറ്റലിൽ നിന്നു മാത്രം കൊടുക്കുന്നു. ഭാരതത്തിലെ മൊത്തം ചാരിറ്റി പ്രവർത്തനത്തിന്റെ കണക്കെടുത്താൽ ജാതിയോ മതമോ രാഷ്‌ട്രീയമോ നോക്കാതെ ഏറ്റവുമധികം ചാരിറ്റി പ്രവർത്തനം നടത്തുന്നത് ഹൈന്ദവ സംഘടനകളും വ്യക്തികളും സമൂഹവും ട്രസ്റ്റും ക്ഷേത്രങ്ങളും മഠങ്ങളും ആചാര്യന്മാരും വ്യവസായ സ്ഥാപനങ്ങളും ഒക്കെയാണ് ചാരിറ്റിയിലൂടെ കള്ളപ്പണം വെളുപ്പിക്കാനോ നന്മ മരം ചമയാനോ ഹൈന്ദവ സമൂഹം പൊതുവേ ശ്രമിക്കാറില്ല.
രോഗികളുടെയും കുടുംബത്തിന്റെയും അന്തസ്സ് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് കരഞ്ഞു വിളിച്ച് ഭിക്ഷക്കാരെക്കാൾ താണ നിലയിലേക്ക് അവരെ താഴ്‌ത്തി വീഡിയോ ചെയ്യിപ്പിക്കുന്ന പതിവും ഹൈന്ദവ സമൂഹം പ്രോത്സാഹിപ്പിക്കാറില്ല.
വൃക്ക, കരൾ, ഹൃദയം എന്നീ അവയവങ്ങൾ മാറ്റാനുള്ള പണം നല്കാൻ മുസ്ലിം മുന്നിലുണ്ട് എന്ന് പറയുന്നവരോട്,” “ഏതെങ്കിലും മുസ്ലിം ഇതുവരെ സ്വന്തം അവയവം ദാനം ചെയ്തിട്ടുണ്ടോ?
ദാനം ചെയ്യുമോ?” സ്വന്തം ശരീരത്തിലെ ഒരു ഭാഗം എടുത്ത് അന്യന് കൊടുക്കുന്നവനേക്കാൾ കേമനാണല്ലേ നന്മമരങ്ങൾ.
പ്രാവിന്റെ ജീവൻ രക്ഷിക്കാൻ പരുന്തിന് സ്വന്തം തുടയിൽ നിന്നും മാംസം മുറിച്ചു കൊടുത്ത ശിബി ചക്രവർത്തിമാർ ഇന്നും ജീവിക്കുന്നു. പ്രാപ്പിടിയന്മാർ നന്മമരം ചമയുന്നു















