തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോക്, എൻ. പ്രശാന്ത് എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചു. എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടുവർഷമായി സസ്പെൻഷനിലാണ്. ഒന്നര മാസത്തോളമായി ബി. അശോക് സസ്പെൻഷനിലായിട്ട് .
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സാമൂഹിക മാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിണറായി വിജയനേയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളേയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ബി. അശോകിനെ സസ്പെൻഡ് ചെയ്തത്.
തുടര്‍ഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അശോക് മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവല്‍ സര്‍ക്കാരിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നാണ് അന്ന് അശോക് പ്രതികരിച്ചത്.
കേര പദ്ധതി അഴിമതിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ കൃഷി വകുപ്പില്‍ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്‌സി സിഎംഡി. തദ്ദേശ കമ്മീഷണര്‍, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കും മാറ്റിയത് ഡോ ബി അശോക് ട്രൈബ്യൂണലില്‍ പോയി തടഞ്ഞു.