തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനമായ ജൂൺ 18ന് പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി സ്മൃതി ദിനമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അറിയിച്ചു. ജില്ലാ കേന്ദ്രത്തിലും പഞ്ചായത്ത് യൂണിറ്റ് അടിസ്ഥാനത്തിലും സ്മൃതി സമ്മേളനങ്ങൾ സംഘടിപ്പിക്കും.
എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ. ബി ബി ഗോപകുമാർ തുടങ്ങിയവരും ബിജെപി സംസ്ഥാന ഭാരവാഹികളും വിവിധ പട്ടികജാതി സമുദായിക നേതാക്കളും അയ്യങ്കാളി സ്മൃതി ദിന സമ്മേളങ്ങളിൽ പങ്കെടുക്കും.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടാനുബന്ധിച്ചു പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ ഉന്നതികൾ കേന്ദ്രീകരിച്ച് സ്വച്ച് ഭാരത് അഭിയാൻ സംഘടിപ്പിക്കും. ജൂൺ 21വരെ പരിപാടി നീണ്ടു നിൽക്കും. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.
പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കുടിശ്ശികയായി കിടക്കുന്ന 377 കോടി രൂപയുടെ വിദ്യാഭ്യാസ ഗ്രാൻഡ് വിതരണം ചെയ്യുക, എസ്എസ്എൽസി, പ്ലസ് ടു പാസ്സായ മുഴുവൻ പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സീറ്റുകൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പട്ടികജാതി വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കാൻ പട്ടികജാതി മോർച്ച തീരുമാനിച്ചിട്ടുണ്ട്.















