ബെംഗളൂരു: പാറ്റാ പാർട്ടി ബെംഗളൂരുവിൽ നടത്തുന്ന പ്രതിഷേധത്തിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കും. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വൈകുന്നേരം 4 മണിക്ക് പ്രതിഷേധം എന്നാണ് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചിരിക്കുന്നത്. പ്രകാശ് രാജിന്റെ പങ്കാളിത്തം സിജെപി എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പാറ്റ പരിപാടിക്ക് പോകുന്ന കാര്യം എക്സിൽ പ്രകാശ് രാജും പോസ്റ്റു ചെയ്തിട്ടുണ്ട്.
ധർമ്മസ്ഥല വ്യാജ ആരോപണകേസിലെ ഒന്നാം പ്രതിയുടെ അതീവ ഗൗരവകരമായ വെളിപ്പെടുത്തലിനിടെയാണ് പ്രകാശ് രാജ് പാറ്റ പരിപാടിയിൽ പങ്കെടുക്കുന്നത്. ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും നിർബന്ധിച്ചെന്നാണ് ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. പദ്ധതി വിജയിച്ചാൽ അരക്കോടി രൂപ നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്.
ധർമ്മസ്ഥലയിൽ 100 ലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചു മൂടിയെന്ന് വ്യാജ മൊഴി നൽകാനാണ് ഇവർ ആവശ്യപ്പെട്ടത്. ഗിരീഷ് മട്ടന്നവരുടെ ഫോണിലാണ് പ്രകാശ് രാജുമായി സംസാരിച്ചത്. ഗിരീഷ് മട്ടന്നവരുടെ നിർദേശപ്രകാരം അധികൃതരുടെ മുന്നിൽ മൊഴി നൽകാൻ പ്രകാശ് രാജ് നിർദ്ദേശിച്ചെന്നും ചിന്നയ്യ ആരോപിക്കുന്നു. 200 കോടിയുടെ ഗൂഢാലോചനാണെന്നും കേരളത്തിൽ നിന്നുമാണ് ഇതിന് പ്രധനമായും ഫണ്ട് ഒഴുകിയതെന്നും ചിന്നയ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിച്ചു.















