കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് (TMC)യിൽ ആഭ്യന്തര സംഘർഷം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി ഫണ്ടുകളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം ബാങ്ക് അക്കൗണ്ട് ഫ്രീസെക്കൻ ആവശ്യപ്പെടുന്ന തലം വരെ എത്തുകയും, പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഫ്രീസാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ട്രഷറർ അരൂപ് ബിശ്വാസ് സ്വകാര്യ ബാങ്കിന് കത്ത് നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 1000 കോടി രൂപ നിക്ഷേപമുള്ള പാർട്ടി അക്കൗണ്ടുകളാണ് വിഷയത്തിൽ ഉൾപ്പെടുന്നത്. പാർട്ടിക്കുള്ളിൽ നേതൃത്വ തർക്കം രൂക്ഷമായതിനെ തുടർന്നാണ് ഈ നീക്കം ഉണ്ടായതെന്നും, ഫണ്ടുകളുടെ നിയന്ത്രണം ആരുടെ കൈവശമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായും കത്തിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
പാർട്ടി സംഘടനാ തലത്തിലെ മാറ്റങ്ങളും അന്തരീക്ഷവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തൽ. നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അക്കൗണ്ടുകളിൽ അനധികൃത ഇടപെടൽ നടക്കാതിരിക്കാനാണ് താൻ ബാങ്കിനോട് സ്റ്റാറ്റസ് കോ നിലനിർത്താനും ഇടപാടുകൾ നിയന്ത്രിക്കാനും ആവശ്യപ്പെട്ടതെന്നാണ് അരൂപിന്റെ നിലപാട്.
അതേസമയം, വിഷയത്തിൽ പാർട്ടി ഔദ്യോഗിക പ്രതികരണം വ്യക്തമല്ല. ബാങ്ക് അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
പാർട്ടി ഫണ്ടുകളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം TMCയിലെ ആഭ്യന്തര സംഘർഷത്തിന്റെ ഏറ്റവും പുതിയ ഘട്ടമായി മാറിയിരിക്കുകയാണ്.















