ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 10:30 pm IST
Facebook
Twitter
WhatsAppTelegram

ജി എം മഹേഷ് എഴുതുന്നു

മലയാള കവിതയിലും നിരൂപണശാഖയിലും സ്വന്തമായ ഒരു ദർശനരേഖ അടയാളപ്പെടുത്തുകയും, ആഡംബരങ്ങളുടെയോ പദവികളുടെയോ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ അക്ഷരങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത സാത്വികനായ സാംസ്കാരികനായകനായിരുന്നു പി. നാരായണക്കുറുപ്പ്. പേരും പെരുമയും ആഗ്രഹിക്കാതെ, സ്വാർത്ഥതയുടെ ലേശമില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു യുഗസന്ധ്യയുടെ പ്രതീകമാണ്. ദീർഘകാലം ‘തപസ്യ’ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം, ഭാരതീയതയെയും കേരളീയതയെയും തന്റെ ചിന്തയിലും സർഗ്ഗാത്മകതയിലും ഒരുപോലെ സമന്വയിപ്പിച്ച പ്രബലനായ മാർഗ്ഗദർശിയായിരുന്നു. കേവലം ഒരു കവി എന്നതിനപ്പുറം ഭാരതീയ ചിന്താധാരകളെ നെഞ്ചേറ്റിയ ദാർശനികനായിരുന്നു പി. നാരായണക്കുറുപ്പ്. ‘തപസ്യ’ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന കാലയളവിൽ കലയും സാഹിത്യവും വെറും വിനോദോപാധികളല്ല, മറിച്ച് ധർമ്മബോധവും ദേശീയവീക്ഷണവും വളർത്താനുള്ള മാധ്യമങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്‌ട്രീയമായ താൽപ്പര്യങ്ങൾക്കോ താത്കാലികമായ തരംഗങ്ങൾക്കോ വേണ്ടി അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റം വരുത്തിയില്ല. ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മലയാളിക്ക് ലളിതമായി പകർന്നുനൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

മലയാള കവിതയിൽ ആധുനികതയുടെ അതിപ്രസരമുണ്ടായ കാലത്തും ക്ലാസിക് ഭംഗിയും തനിമയും കൈവിടാത്തവയായിരുന്നു നാരായണക്കുറുപ്പിന്റെ വരികൾ. വാക്കുകളുടെ മിതത്വവും ആശയങ്ങളുടെ ഗാംഭീര്യവും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയായിരുന്നു. കാവ്യപാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സമകാലിക ജീവിത യാഥാർത്ഥ്യങ്ങളെ അദ്ദേഹം കവിതകളിൽ ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ വരികളിൽ ഭാരതീയ ദർശനങ്ങളുടെ അന്തർധാര ദർശിക്കാം. ഒരു കവി എന്നതിനൊപ്പം മികച്ച നിരൂപകൻ കൂടിയായിരുന്നു അദ്ദേഹം. കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണങ്ങൾ മലയാള നിരൂപണ ശാഖയ്‌ക്ക് പുതിയ ദിശാബോധം നൽകി. ഭാരതീയതയെയും ദേശീയതയെയും വികേന്ദ്രീകൃതമായ ഒന്നായല്ല, മറിച്ച് വൈവിധ്യങ്ങൾക്കിടയിലെ ഏകത്വമായാണ് അദ്ദേഹം ദർശിച്ചത്. കേരളത്തിന്റെ സവിശേഷമായ നാടോടി പാരമ്പര്യങ്ങളും ക്ഷേത്രകലകളും അനുഷ്ഠാനങ്ങളും ഭാരതീയ സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പാശ്ചാത്യ ചിന്തകളുടെ അതിപ്രസരത്തിൽ നമ്മുടെ വേരുകൾ നഷ്ടപ്പെടുന്നതിനെതിരെ അദ്ദേഹം തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം മുന്നറിയിപ്പ് നൽകി. ഭാരതത്തിന്റെ ഋഷിസംസ്കാരവും ആധുനിക ശാസ്ത്രബോധവും തമ്മിൽ പൊരുത്തപ്പെട്ടുപോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ദേശീയ വീക്ഷണം. ആ മഹത്മാവിന് അദ്ദേഹത്തിന്റെ മാതൃക ജീവിതത്തിനു രാജ്യം 2024 ൽ പദ്മശ്രീ നൽകി ആദരിച്ചു.

പേരിനും പ്രശസ്തിക്കും വേണ്ടി ഓടുന്ന സമകാലിക ലോകത്ത് തികച്ചും വിത്യസ്തനായ ഒരു മനുഷ്യനായിരുന്നു നാരായണക്കുറുപ്പ് സാർ. “ഏറ്റവും വലിയ ലാളിത്യമാണ് ഏറ്റവും വലിയ ഉദാത്തത” എന്ന തത്വം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സാധാരണക്കാരായ മനുഷ്യരുമായി അനായാസം ഇടപഴകാനും അവരുടെ സങ്കടങ്ങളിൽ പങ്കുചേരാനും അദ്ദേഹത്തിന് കഴിഞ്ഞു. അഹങ്കാരത്തിന്റെ ലേശവുമില്ലാത്ത, ലാളിത്യം ആഭരണമാക്കിയ ആ ജീവിതം വരുംതലമുറയിലെ എഴുത്തുകാർക്ക് വലിയൊരു പാഠപുസ്തകമാണ്. പി. നാരായണക്കുറുപ്പ് സാറിന്റെ വിയോഗം മലയാള സാഹിത്യത്തിനും ദേശീയ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും അദ്ദേഹം പകർന്നുതന്ന സാംസ്കാരിക മൂല്യങ്ങളും കാവ്യദർശനങ്ങളും ഇവിടുത്തെ അക്ഷരസ്നേഹികളുടെ മനസ്സിൽ എന്നും നിലനിൽക്കും. പദവികൾ ഒഴിഞ്ഞുപോകുമ്പോഴും പവിത്രമായ നിലപാടുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ ആ കവിശ്രേഷ്ഠന്റെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം.

Photo : കവി പി നാരായണക്കുറുപ്പിനൊപ്പം ലേഖകൻ

ജി എം മഹേഷ്
ജനറൽ സെക്രട്ടറി
തപസ്യ

Tags: P. Narayana Kurup
Share
Tweet
SendShare

More News from this section

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

Latest News

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies