ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 11:13 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകത്തെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാന്‍ തീരത്തിന് സമീപം പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ടാങ്കറിന് തീപിടിച്ചെങ്കിലും ആളപായമോ പരിസ്ഥിതി നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ സമുദ്രസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സംഭവത്തെ സ്ഥിരീകരിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കറാണ് ആക്രമണത്തിനിരയായത്. യുകെഎംടിഒയുടെ വിവരമനുസരിച്ച്, ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് തെക്കോട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിക്കവെ ഒമാനിലെ ലിമയ്‌ക്ക് സമീപമാണ് റോക്കറ്റ് ടാങ്കറില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് കപ്പലില്‍ തീപിടിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പരിസ്ഥിതിക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ സാഹചര്യങ്ങളും ഉറവിടവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും, സമീപ ദിവസങ്ങളില്‍ ഇതേ മേഖലയില്‍ സഞ്ചരിച്ചിരുന്ന മറ്റ് വാണിജ്യ കപ്പലുകള്‍ക്ക് നേരെയും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്നും, അതിന് പിന്നില്‍ ഇറാനാകാമെന്ന സംശയമാണ് സുരക്ഷാ ഏജന്‍സികള്‍ ഉയര്‍ത്തുന്നത്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണടാങ്കറുകള്‍ ഇറാന്‍ അംഗീകരിച്ച സമുദ്രമാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ ‘ശക്തമായ തിരിച്ചടി’ നേരിടേണ്ടിവരുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡ് കഴിഞ്ഞ ജൂലൈ 2-ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഖതം അല്‍-അന്‍ബിയ സൈനിക കമാന്‍ഡ് പുറത്തിറക്കിയ ഈ മുന്നറിയിപ്പ് ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണഗതാഗത പാതകളിലൊന്നിലെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കുറയ്‌ക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അടുത്തിടെ ഖത്തറില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് പിന്നാലെ ഇറാന്‍ മുന്നറിയിപ്പ് ശക്തമാക്കിയതിന്റെ കാരണം എന്താണെന്നത് ഇതുവരെ വ്യക്തമല്ല.

ലോകത്തിന്റെ എണ്ണവിതരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും സംഘര്‍ഷത്തിന്റെ കേന്ദ്രമാകുന്ന സാഹചര്യത്തില്‍, ഈ ആക്രമണം അന്താരാഷ്‌ട്ര തലത്തില്‍ വലിയ ആശങ്കയ്‌ക്കാണ് ഇടയാക്കുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നതും ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: IRANwarHormuzOil tanker
ShareTweetSendShare

More News from this section

മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്‌കസില്‍ സ്‌ഫോടനം; ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം സുരക്ഷാ ഭീഷണി

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ 3,342 ആയി; 50,000 പേരെക്കുറിച്ച് വിവരമില്ല

Latest News

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം; ദുരൂഹതയിൽ അന്വേഷണം

കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

“ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം നടപ്പാക്കാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല ചേച്ചീ; ഇത്തരത്തിലുള്ള വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വെക്കുന്നത് നന്നായിരിക്കും”

വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഏഴുപേരെ കാണാതായി

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies