ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 11:13 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ലോകത്തെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാന്‍ തീരത്തിന് സമീപം പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ടാങ്കറിന് തീപിടിച്ചെങ്കിലും ആളപായമോ പരിസ്ഥിതി നാശമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് മേഖലയിലെ സമുദ്രസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.

ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സംഭവത്തെ സ്ഥിരീകരിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ടാങ്കറാണ് ആക്രമണത്തിനിരയായത്. യുകെഎംടിഒയുടെ വിവരമനുസരിച്ച്, ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് തെക്കോട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിക്കവെ ഒമാനിലെ ലിമയ്‌ക്ക് സമീപമാണ് റോക്കറ്റ് ടാങ്കറില്‍ പതിച്ചത്. ഇതേ തുടര്‍ന്ന് കപ്പലില്‍ തീപിടിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പരിസ്ഥിതിക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ സാഹചര്യങ്ങളും ഉറവിടവും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും, സമീപ ദിവസങ്ങളില്‍ ഇതേ മേഖലയില്‍ സഞ്ചരിച്ചിരുന്ന മറ്റ് വാണിജ്യ കപ്പലുകള്‍ക്ക് നേരെയും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നുവെന്നും, അതിന് പിന്നില്‍ ഇറാനാകാമെന്ന സംശയമാണ് സുരക്ഷാ ഏജന്‍സികള്‍ ഉയര്‍ത്തുന്നത്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണടാങ്കറുകള്‍ ഇറാന്‍ അംഗീകരിച്ച സമുദ്രമാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ ‘ശക്തമായ തിരിച്ചടി’ നേരിടേണ്ടിവരുമെന്നും ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡ് കഴിഞ്ഞ ജൂലൈ 2-ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഖതം അല്‍-അന്‍ബിയ സൈനിക കമാന്‍ഡ് പുറത്തിറക്കിയ ഈ മുന്നറിയിപ്പ് ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണഗതാഗത പാതകളിലൊന്നിലെ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കുറയ്‌ക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ തുടരുന്നതിനിടെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അടുത്തിടെ ഖത്തറില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് പിന്നാലെ ഇറാന്‍ മുന്നറിയിപ്പ് ശക്തമാക്കിയതിന്റെ കാരണം എന്താണെന്നത് ഇതുവരെ വ്യക്തമല്ല.

ലോകത്തിന്റെ എണ്ണവിതരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും സംഘര്‍ഷത്തിന്റെ കേന്ദ്രമാകുന്ന സാഹചര്യത്തില്‍, ഈ ആക്രമണം അന്താരാഷ്‌ട്ര തലത്തില്‍ വലിയ ആശങ്കയ്‌ക്കാണ് ഇടയാക്കുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്നതും ആക്രമണത്തിന്റെ യഥാര്‍ഥ ലക്ഷ്യവും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags: IRANwarHormuzOil tanker
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies