പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ചനിലയിൽ; രണ്ടുപേരും ഒരേ ബാങ്കിലെ ജീവനക്കാർ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ചനിലയിൽ; രണ്ടുപേരും ഒരേ ബാങ്കിലെ ജീവനക്കാർ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 10:04 am IST
Facebook
Twitter
WhatsAppTelegram

കാസർകോട്: വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെയും യുവതിയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് സ്വദേശിനി പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമൽ (26) എന്നിവരാണ് മരിച്ചത്. ഇരുവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരാണ്. ഡിസംബർ 26ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം.

കർണാടകയിലെ ഹുൻസൂരിലെ താമസസ്ഥലത്താണ് അനുശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജ് മുറിയിലാണ് അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഹുൻസൂർ, എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടുമാസം മുൻപാണ്  വിവാഹനിശ്ചയം നടന്നത്. ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ അമൽ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായി രാത്രി സഹോദരി വിളിച്ചപ്പോൾ അനുശ്രീ പറഞ്ഞിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും.

ബുധനാഴ്ച രാവിലെ വീട്ടുകാർ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുശ്രീ പ്രതികരിച്ചില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. ഇവർ താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

അമൽ എറണാകുളം എസ്.ബി.ഐ എം.ജി. റോഡ് ശാഖയിലെ ജീവനക്കാരനായിരുന്നു. പാലാരിവട്ടത്ത് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. അനുശ്രീ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തതായി പൊലീസ് പറഞ്ഞു. മുറിയുടെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ സുഹൃത്തുക്കൾ ലോഡ്ജിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അമലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

അനുശ്രീയുടെ അച്ഛൻ കെ. ചന്ദ്രൻ, അമ്മ റീന, സഹോദരി ശ്രീലക്ഷ്മി. അമലിന്റെ അച്ഛൻ സുധാകരൻ, അമ്മ എ. അനിത, സഹോദരി നക്ഷത്ര.

Tags: DeathyoungstersSBI Staff
Share
Tweet
SendShare

More News from this section

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലക തകർന്നു; സംവിധായകൻ എം.എ. നിഷാദിന് പരിക്ക്

തിരുനാവായ മാഘമഹോത്സവം ഭീകരരുടെ ലക്ഷ്യം? മൂന്ന് ദിവസത്തിന് ശേഷം ചെമ്മാട് സ്ഫോടകവസ്തു ശേഖരം; മുഖ്യപ്രതി ഹാരിസിൽ നിന്നും എൻഐഎയ്‌ക്ക് നിർണ്ണായക വിവരങ്ങൾ

മുഖം വെളുത്ത് പാറുന്ന പാകിസ്താൻ നിർമിത ക്രീമുകൾ; കേരളത്തിൽ എത്തുന്നത് ഗൾഫ് രാജ്യങ്ങൾ വഴി; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി; ഇൻഫ്ലുവൻസർമാരും നിരീക്ഷണത്തിൽ  

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; വാളയാറിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാകിസ്ഥാൻ നിർമിത ക്രീമുകൾ കേരളത്തിലും; മുഖം വെളുപ്പിക്കാൻ ഉപയോഗിക്കുന്നവയിൽ 20,000 പി.പി.എം വരെ മെർക്കുറി; വിപണിയിലെത്തുന്നത് രേഖകളില്ലാതെ; മാരക രോഗങ്ങൾക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ്

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Latest News

‘ജിന്നയുടെ രണ്ടാം ജന്മമാണ് രാഹുൽ, ജോർജ് സോറോസിന്റെ അജൻഡയ്‌ക്ക് അനുസരിച്ചാണ് പ്രവർത്തനം’; രൂക്ഷ വിമർശനവുമായി നിഷികാന്ത് ദുബെ

പ്രതിശ്രുത വധൂവരന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ചനിലയിൽ; രണ്ടുപേരും ഒരേ ബാങ്കിലെ ജീവനക്കാർ; ഫോണുകൾ പരിശോധിക്കാനൊരുങ്ങി പോലീസ്

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

സ്വാതന്ത്ര്യദിനം: കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കും; ഓഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്‍പാടിന് പിന്നാലെ ഫുട്‌ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്‍കി അര്‍ജന്റീന ഇതിഹാസം

സംസ്കൃത സാഹിത്യത്തിലെ സ്ത്രീശാക്തീകരണ സങ്കൽപ്പങ്ങൾ; അന്താരാഷ്‌ട്ര സെമിനാർ 14ന്

അസമിലെ പ്രളയദുരിതത്തിന് കൈത്താങ്ങായി സുവേന്ദു അധികാരി; 16 കോടി രൂപയുടെ സഹായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies