മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 02:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ ചെറുപ്പക്കാരെ വലയിലാക്കി ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പാകിസ്താൻ സ്വദേശിയായ ഷെഹ്സാദ് ഭട്ടിക്കെതിരെ സുരക്ഷാ ഏജൻസികളുടെ അന്വേഷണം ശക്തമാകുന്നു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഭട്ടി, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ യുവാക്കളെ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണങ്ങൾ ഉൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

വിദേശത്തിരുന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഭട്ടി യുവാക്കളെ സമീപിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വൻതുക പ്രതിഫലവും നൽകിയാണ് യുവാക്കളെ ആക്രമണങ്ങൾക്ക് ഉപയോഗിച്ചത്.

ഗുർദാസ്പൂരിൽ ഗ്രനേഡ് ആക്രമണത്തിന് യുവാവിനെ നിയോഗിച്ചു
2025 നവംബർ 21ന് പഞ്ചാബിലെ ഗുർദാസ്പൂരിൽ 19കാരനായ വികാസ് പ്രജാപതിക്ക് ഗ്രനേഡുകൾ കൈമാറിയത്  ഭട്ടി സംഘമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ദേശീയപാതയിൽ കാത്തുനിന്ന പ്രജാപതിക്ക് കാറിലെത്തിയ സംഘം കറുത്ത പോളിത്തീൻ കവറിൽ ഗ്രനേഡുകൾ കൈമാറി.

ഗുർദാസ്പൂരിലെ ഒരു പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു ദൗത്യം. ആക്രമണത്തിനായി മോട്ടോർസൈക്കിളും സജ്ജമാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം ഒപ്പമുണ്ടാകേണ്ടിയിരുന്നയാൾ പിന്മാറിയതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ച പ്രജാപതിയെ അതേ മാസം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.

തുടർന്ന് ഭട്ടി മറ്റൊരു സംഘം യുവാക്കളെ ഉപയോഗിച്ച് നവംബർ 25ന് ആക്രമണം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

14 സംസ്ഥാനങ്ങളിൽ വ്യാപിച്ച ശൃംഖല
ഭട്ടിയുടെ ശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു ഓഗസ്റ്റ് 12ന് വിവിധ സംസ്ഥാനങ്ങളിലായി നടന്ന വ്യാപക പരിശോധന. 14 സംസ്ഥാനങ്ങളിൽ നിന്നായി 253 പേരെയാണ് സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്തത്.

ഉത്തർപ്രദേശിൽ 62, ഹരിയാനയിൽ 52, ഡൽഹിയിൽ 51, പഞ്ചാബിൽ 44, രാജസ്ഥാനിൽ 15, മഹാരാഷ്‌ട്രയിൽ എട്ട്, ഉത്തരാഖണ്ഡിൽ അഞ്ച് എന്നിങ്ങനെയാണ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം. കർണാടക, ഗുജറാത്ത്, ബിഹാർ എന്നിവിടങ്ങളിൽ മൂന്ന് വീതവും തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ രണ്ട് വീതവും പേരെ കസ്റ്റഡിയിലെടുത്തു.

പൊലീസ്, സുരക്ഷാ സ്ഥാപനങ്ങൾ, യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ഭട്ടി യുവാക്കളെ ഉപയോഗിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

യൂട്യൂബറുടെ വീടിന് നേരെയും ഗ്രനേഡ് ആക്രമണം
2025 മാർച്ചിൽ ജലന്ധർ റൂറലിലെ റായ്പൂർ റസൂൽപൂർ ഗ്രാമത്തിലെ യൂട്യൂബർ നവ്ദീപ് സിങ് അഥവാ റോജർ സന്ധുവിന്റെ വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവും ഭട്ടി ശൃംഖലയുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.

വീടിന്റെ ബാൽക്കണിയിൽ ലോഹവസ്തു കണ്ടെത്തിയതിനെ തുടർന്ന് സന്ധു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭട്ടി സംഘം രംഗത്തെത്തിയിരുന്നു.

കേസിൽ ഹരിയാനയിലെ യമുനാനഗറിൽ നിന്നുള്ള ഹാർദിക് കാംബോജ് ഉൾപ്പെടെ ഒമ്പത് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. കാംബോജും അമൃത്പ്രീത് സിങ്ങും ചേർന്നാണ് ഗ്രനേഡ് എറിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കാംബോജിന് ഗ്രനേഡ് കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ചത് സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായ സുഖ്‌ചരൺ സിങ്ങിൽ നിന്നാണെന്നും പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു. ജമ്മു കശ്മീരിലെ രജൗരിയിൽ ഔദ്യോഗിക ചുമതലയിൽ കഴിയുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.

15 കേസുകൾ; പാകിസ്താനിലും ഭട്ടി അന്വേഷിക്കപ്പെടുന്നു
പാകിസ്താനിലെ ബഹാവൽനഗർ സ്വദേശിയായ ഭട്ടിക്കെതിരെ പഞ്ചാബിൽ മാത്രം കുറഞ്ഞത് 15 കേസുകൾ നിലവിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതിർത്തി ജില്ലകളിലെ പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതക കേസുകളും ഇതിൽ ഉൾപ്പെടുന്നു.

2015ഓടെ പാകിസ്താനിൽനിന്ന് യുഎഇയിലേക്ക് കടന്ന ഭട്ടി പിന്നീട് പോർച്ചുഗൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ താമസിച്ചതായും ഇപ്പോൾ ബ്രസീലിലാണെന്നുമാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച വിവരം.

വിദേശത്ത് ഇരുന്ന് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ കണ്ടെത്തി പണം, വിസ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ചെറിയ ആക്രമണങ്ങൾക്ക് നിയോഗിക്കുന്നതാണ് ഭട്ടിയുടെ രീതിയെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. വലിയൊരു ഭീകരാക്രമണത്തിനായി ആളുകളെ പരിശീലിപ്പിക്കുന്നതിനുപകരം രാജ്യത്തെ നിയമ-സുരക്ഷാ സംവിധാനങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ശൃംഖല ലക്ഷ്യമിടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

Tags: ISIShazad battiShehzad Bhatti
Share
Tweet
SendShare

More News from this section

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

യൂക്രെയ്നിലെ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു

ഓട നിർമിക്കാൻ കുഴിച്ചു; 18-ാം വയസ്സിൽ കോടികളുടെ ഭാഗ്യം! കണ്ടെത്തിയത് 98 കോടി രൂപയുടെ സ്വർണ്ണ നിധി

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

Latest News

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies